1 GBP = 103.14

വിഷബാധ: 32 ദിവസത്തിനു ശേഷം റഷ്യൻ പ്രതിപക്ഷ നേതാവ് ആശുപത്രി വിട്ടു

വിഷബാധ: 32 ദിവസത്തിനു ശേഷം റഷ്യൻ പ്രതിപക്ഷ നേതാവ് ആശുപത്രി വിട്ടു

ബർലിൻ: നോവിചോക് നെർവ് ഏജൻറ് എന്ന സോവിയറ്റ് കാലത്തെ രാസവിഷബാധയേറ്റതിനെ തുടർന്ന് ജർമനിയിലെ ബർലിനിൽ ചികിത്സയിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനി 32 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. നാവൽനിയുടെ ആരോഗ്യനില പരിശോധിച്ചശേഷമാണ് ആശുപത്രിയിൽനിന്ന് മാറ്റിയതെന്ന് ചാർലി ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു. പൂർണമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ നാവൽനിക്കു കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ആഗസ്റ്റ് 20ന് സൈബീരിയൻ നഗരമായ ടോംസ്കിൽനിന്ന് മോസ്കോയിലേക്കു വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ ബോധരഹിതനായതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി ഒാംസ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 22ന് ബർലിനിലേക്കു മാറ്റിയ 44കാരൻ 24 ദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജർമനിയിെലയും ഫ്രാൻസിലെയും സ്വീഡനിലെയും ലാബുകളിലെ പരിശോധനയിൽ നാവൽനിയുടെ ശരീരത്തിൽ നോവിചോക് കണ്ടെത്തിയതായി വ്യക്തമായിരുന്നു. 

ടോംസ്ക് വിമാനത്താവളത്തിൽനിന്ന് കുടി ച്ച ചായയിലൂടെയോ വെള്ളത്തിലൂടെയോ ആകും വിഷം ശരീരത്തിൽ പ്രവേശിച്ചതെന്നാണ് കരുതുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുത്താലുടൻ റഷ്യയിലേക്കു മടങ്ങുമെന്നും പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരായ അഴിമതി വിരുദ്ധ പോരാട്ടം തുടരുമെന്നും നാവൽനിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more