തിരുവനന്തപുരത്ത് ഇക്കുറി തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും ഇടത് നേതാക്കളുമുൾപ്പെടെ ദേശീയ നേതാക്കളാണ് പ്രചാരണ പരിപാടികൾക്കെത്തുന്നത്. ത്രികോണ മത്സരമെന്ന് സൂചിപ്പിക്കുന്ന തിരുവനന്തപുരത്തിന് ഇക്കുറി മൂന്ന് പാർട്ടികൾക്കും കടുപ്പമേറിയതാകും.
തിരുവനന്തപുരം നഗരത്തിൽ രാഹുൽ ഗാന്ധിയുടെ പരിപാടി നടന്നത് യു.ഡി.എഫ് ക്യാമ്പിൽ ആവേശം പകർന്നിട്ടുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂടി ശശി തരൂരിന് രംഗത്തിറങ്ങുന്നതോടെ തിരുവനന്തപുരം മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. കഴിഞ്ഞ തവണ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബി.ജെ.പിയെ പിടിച്ചുകെട്ടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
എന്നാൽ കഴിഞ്ഞപ്രാവശ്യം മൂന്നാം സ്ഥാനത്തെത്തിയതിനാൽ തന്നെ എൽ ഡി എഫ് ക്യാമ്പ് കൂടുതൽ ജാഗ്രതയിലാണ്. പ്രധാന നേതാക്കളെല്ലാമെത്തി തന്നെ സിപിഐ സ്ഥാനാർഥി സി ദിവാകരന് വേണ്ടി പ്രചരണം നടത്തുന്നുണ്ട്. വി എസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനകം തന്നെ കൺവെൻഷനുകളിൽ പ്രസംഗിച്ച് കഴിഞ്ഞു.
കുമ്മനത്തിനു വേണ്ടി മോദി പ്രചാരണത്തിനെത്തിയത് എൻ ഡി എ ക്യാമ്പുകളിലും ആവേശമുണർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി നിലകൊളളും. ഇടത് സർക്കാരിന്റെ അനാസ്ഥ കാരണമാണ് പ്രളയമുണ്ടായത്. കേരളത്തില്‍ പരസ്പരം തല്ലുകൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കയ്യിട്ടു നടക്കുകയാണെന്നും മോദി പരിഹസിച്ചു.
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഇടത് മുന്നണി വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന സ്ഥലമാണ് ചിറയിന്‍കീഴ്. യു.ഡി.എഫ് തരംഗമുണ്ടായ സമയത്ത് പോലും ഇടത് മുന്നണിക്കൊപ്പം ഉറച്ച് നിന്നിട്ടുള്ള മണ്ഡലമാണ് ചിറയിന്‍കീഴ്. ഒരു അട്ടിമറി മുന്നേറ്റമാണ് ചിറയിന്‍കീഴില്‍ യു.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എൽ എടി എഫിന്റെ സിറ്റിംഗ് സീറ്റായ ആറ്റിങ്ങൽ ഇക്കുറിയും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് സമ്പത്തും ഇടതു മുന്നണിയും.
യു.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നതാണ് ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലെ അവരുടെ വോട്ട് നില. 2014 ല്‍ 43260 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നേടിയപ്പോള്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് 32425 വോട്ടായി കുറഞ്ഞു. എന്നാല്‍ പഴയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. എന്നാല്‍ ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 ല്‍ 11587 വോട്ടായിരുന്നത്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 27602 വോട്ടായി വര്‍ധിപ്പിച്ചിട്ടുണ്ട് യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞാലും ആറ്റിങ്ങലില്‍ വന്‍ ഭൂരിപക്ഷം നേടി അതിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. വോട്ട് ചോര്‍ച്ച തടയുകയെന്ന വെല്ലുവിളി യു.ഡി.എഫും ഏറ്റെടുത്തിട്ടുണ്ട്.
നിയമസഭാ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ ലക്ഷണമൊത്ത ഇടതുകോട്ടയിലൊന്നാണ് കൊല്ലം… എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ കൊല്ലം ജനത ഈ മമത ഇടതുമുന്നണിയോട് കാണിക്കാറില്ല. ലോക്സഭാ മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സി.പി.എം നേതൃത്വവും സ്ഥാനാർഥി കെ എൻ ബാലഗോപാലും, അതേസമയം സിറ്റിംഗ് സീറ്റ് നിലനിറുത്തുമെന്ന വാശിയിലാണ് എൻ കെ പ്രേമചന്ദ്രൻ. കെ വി സാബുവാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി.
യുക്മ ന്യൂസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages