വാഷിങ്ടൺ: ബോയിങ്ങിെൻറ യാത്രവിമാനങ്ങളിൽപെട്ട 737 മാക്സ് എട്ട് ആറുമാസത്തിനിടെ രണ്ട് മഹാദുരന്തങ്ങൾ വരുത്തിയെന്നത് മാത്രംമതി ലോകവ്യാപകമായി സമ്പൂർണവിലക്ക് നടപ്പാക്കാനെന്ന് വിദഗ്ധർ പറയുന്നു. യാത്ര തുടങ്ങി ഒാേട്ടാ പൈലറ്റിലേക്ക് മാറ്റുന്നതോടെ മുകളിലേക്ക് പറക്കേണ്ട വിമാനം രണ്ടോ മൂന്നോ സെക്കൻഡിനകം പെെട്ടന്ന് താഴോട്ടുപോകുന്നത് ശ്രദ്ധയിൽപെട്ടതായി നേരേത്ത യു.എസിലെ ൈപലറ്റുമാർ പരാതി നൽകിയിരുന്നു. രണ്ടുതവണ സമാന അനുഭവം വ്യത്യസ്ത പൈലറ്റുമാർ റിപ്പോർട്ടു ചെയ്തതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് പറയുന്നു. രണ്ടുതവണയും ഒാേട്ടാപൈലറ്റ് ഒാഫ് ചെയ്താണ് വൈമാനികർ ദുരന്തമൊഴിവാക്കിയത്. പഴയ മോഡലുകളിൽനിന്ന് ഏറെ മാറ്റത്തോടെ ഇറക്കിയിട്ടും ൈഫ്ലറ്റ് മാന്വലിൽ മതിയായ വിവരങ്ങൾ നൽകിയില്ലെന്നും വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ഇതേ വിമാനം പറത്താൻ മതിയായ പരിശീലനം കമ്പനി നൽകുന്നിെല്ലന്ന പരാതിയുമുണ്ട്.
നേരേത്ത, ഇന്തോനേഷ്യയിൽ ലിയോൺ എയർ കമ്പനിയുടെ വിമാനം തകരുന്നതിനു തൊട്ടുമുമ്പ് വൈമാനികർ പ്രവർത്തനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച ആഡിസ് അബബയിലും ദുരന്തത്തിനു മുമ്പ് വൈമാനികർ സമാന സൂചന നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. അപായസൂചനകൾ രണ്ട് അപകടങ്ങളിലും തുല്യമായതോടെയാണ് ലോകം നടപടികളുമായി രംഗത്തെത്തിയത്. എന്നാൽ, വിമാനത്തിന് പ്രശ്നങ്ങളില്ലെന്നും പുതിയ സാഹചര്യത്തിൽ സോഫ്റ്റ്േവറിൽ ആവശ്യമായ മാറ്റം വരുത്തുമെന്നുമാണ് ബോയിങ് അധികൃതരുടെ വിശദീകരണം.
ഇത്യോപ്യയിൽ വിമാനം തകർന്ന് 157 പേർ മരിച്ച പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിഭാഗത്തിൽപെട്ട മുഴുവൻ വിമാനങ്ങളും സർവിസ് നിർത്തിവെക്കാൻ ലോകത്തുടനീളം സമ്മർദം ശക്തം. യൂറോപ്യൻ യൂനിയൻ കടുത്ത നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെയും ഏഷ്യയിലെ മറ്റു മേഖലകളിലെയും കൂടുതൽ രാജ്യങ്ങൾ സുരക്ഷ മുൻനിർത്തി വിമാനം നിലത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചു.
click on malayalam character to switch languages