1 GBP = 103.82
breaking news

“അവിടെ ജയ്‌ഷെ മുഹമ്മദ് നടത്തിയിരുന്ന ഒരു മദ്രസയുണ്ടായിരുന്നു, അത് തകര്‍ന്നു”, പാകിസ്താന്റെ ഔദ്യോഗിക വാദത്തെ തള്ളി പാകിസ്താനിലെ ജനങ്ങള്‍

“അവിടെ ജയ്‌ഷെ മുഹമ്മദ് നടത്തിയിരുന്ന ഒരു മദ്രസയുണ്ടായിരുന്നു, അത് തകര്‍ന്നു”, പാകിസ്താന്റെ ഔദ്യോഗിക വാദത്തെ തള്ളി പാകിസ്താനിലെ ജനങ്ങള്‍

ഇന്ത്യയുടെ മിന്നലാക്രമണത്തെ ചെറുതായി കാണുന്നതായി ഭാവിക്കുന്ന പാകിസ്താന്റെ ഭാഷ്യത്തെ തള്ളി പ്രദേശവാസികള്‍. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഭയന്ന് വിറച്ചാണ് പാകിസ്താന്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ ഉറക്കമുണര്‍ന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ അവിടെ ഉണ്ടായിരുന്നതായും ഗ്രാമവാസികള്‍ സ്ഥിരീകരിച്ചു.

“തകര്‍ന്ന കുന്നിന്‍മുകളില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിക്കൊണ്ടിരുന്ന ഒരു മദ്രസയുണ്ടായിരുന്നു”. ഒരു ഗ്രാമവാസി പറഞ്ഞു. “എനിക്കവിടം പരിചയമുണ്ട്. അവിടെ ജെയ്‌ഷെയുടെ ഒരു പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. ഇതെല്ലാം നടത്തുന്നത് ജെയ്‌ഷെ മുഹമ്മദാണ്”. അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തി.

“എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നുകഴിഞ്ഞപ്പോഴാണ് അതൊരു ആക്രമണമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. വീണുകിടക്കുന്ന മരങ്ങളും തകര്‍ന്ന കെട്ടിടങ്ങളും കാണാന്‍ സാധിച്ചു. ബോംബ് വീണ തകര്‍ന്ന സ്ഥലങ്ങളും കണ്ടു”, 25 വയസുകാരനായ മുഹമ്മദ് അജ്മല്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ ഒരാള്‍ക്ക് പരുക്ക് പറ്റുകമാത്രമാണ് ചെയ്തത് എന്ന് ഗ്രാമവാസി പറഞ്ഞു. 40 കിലോമീറ്റര്‍ അകത്തേക്ക് കടന്നുവരെ ഇന്ത്യ ബോംബ് വര്‍ഷിച്ചതിനാല്‍ സാധാരണ ജനങ്ങളും ഭയചകിതരായി. ബലാകോട്ട് എന്ന ഈ പ്രദേശം 2005ല്‍ ഒരു ഭൂകമ്പത്തേത്തുടര്‍ന്ന് ദുരിതം അനുഭവിച്ച സ്ഥലമാണ്. ആക്രമണത്തോടെ പുല്‍വാമ തീവ്രവാദി ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more