ലണ്ടൻ: ഇംഗ്ലീഷ് ചാനലിന് മുകളിൽ വച്ച് കാണാതായ വിമാനത്തിൽ സഞ്ചരിച്ചിരുന്ന 15 മില്യൺ പൗണ്ട് മൂല്യമുള്ള അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സാലെ സുഹൃത്തുക്കൾക്ക് അയച്ച അവസാന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. വിമാനം കഷണങ്ങളായി ചിന്നി ചിതറുകയാണെന്നും തന്നെ കണ്ടുപിടിക്കാൻ ആരെയെങ്കിലും അയയ്ക്കണമെന്നുമാണ് സന്ദേശം.
തിങ്കളാഴ്ച രാത്രി ചാനലിന് മുകളില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ചെറുവിമാനം കാണാതാവുകയും ചെയ്തു. സമാധാനപരമായെങ്കിലും അല്‍പ്പം ആശങ്കയോടെയാണ് തന്നെ പരിശീലനത്തിന് കാണാതായാല്‍ കണ്ടെത്താന്‍ ആരെയെങ്കിലും അയയ്ക്കാന്‍ ആവശ്യം ഉന്നയിച്ചത്.
സാലയും പൈലറ്റും സഞ്ചരിച്ച പൈപ്പര്‍ എഫ്എ 46 മാലിബുവില്‍ നിന്നും യാത്ര ആരംഭിച്ചതിന് ശേഷം രാത്രി 8.30നാണ് അവസാനമായി ബന്ധപ്പെടുന്നത്. ചൊവ്വാഴ്ച കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറും, ലൈഫ്ബോട്ടുകളും 1100 സക്വയര്‍ മൈലുകള്‍ കടലില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിവെച്ചു. അവശിഷ്ടങ്ങളാണ് മാത്രമാണ് ഈ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. തണുത്തുറഞ്ഞ വെള്ളത്തില്‍ വീണിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെ കുറവാണെന്ന് ഗുവേണ്സേ പോലീസ് പ്രതികരിച്ചു. സ്പാനിഷിലാണ് സാലയുടെ ഒടുവിലത്തെ വാട്സ്ആപ്പ് സന്ദേശം എത്തിയത്, അത് ഇങ്ങനെയായിരുന്നു- ‘സഹോദരന്മാരെ എന്തൊക്കെയാണ് വിശേഷം. ഞാന്‍ ആകെ ക്ഷീണിതനാണ്. നാന്റെസില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായി. ഇപ്പോള്‍ തകരുമെന്ന് തോന്നുന്ന വിമാനത്തിലാണ്. കാര്‍ഡിഫിലേക്ക് പോകുകയാണ്. നാളെ ടീം പരിശീലനത്തില്‍ ഇങ്ങാമെന്നാണ് കരുതുന്നത്’, ആദ്യ സന്ദേശം പറയുന്നു.
ഒന്നര മണിക്കൂറിനുള്ളില്‍ തന്നെക്കുറിച്ച് വിവരമൊന്നും ഇല്ലെങ്കില്‍ തിരയാന്‍ ആരെയെങ്കിലും അയയ്ക്കണം എന്നാണ് തോന്നുന്നത്, ഞാന്‍ ആകെ ഭയപ്പാടിലാണ്, സാല മറ്റൊരു സന്ദേശത്തില്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് കാര്‍ഡിഫ് സിറ്റിയിലേക്കുള്ള ഈ അര്ജന്റീനക്കാരന് സ്ട്രൈക്കറുടെ ക്ലബ് മാറ്റം പൂര്‍ത്തിയായത്. തന്റെ പഴയ ടീമയ നാന്റെസ് ലിഗെ 1 സൈഡിനോട് വിടപറയാന്‍ എത്തിയതാണ് ഇദ്ദേഹം. ‘ഒടുവിലത്തെ ഗുഡ് ബൈ’ എന്ന തലക്കെട്ടോടെ പഴയ ടീമിനൊപ്പം ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. താന്‍ സഞ്ചരിച്ച ചെറുവിമാനത്തിലെ യാത്ര അത്ര സുഖകരമായിരുന്നില്ലെന്നും സുരക്ഷയില്‍ ഭയമുണ്ടെന്നും സാല ഫ്രാന്‍സില്‍ സഞ്ചരിക്കവെ പഴയ സഹതാരം നിക്കോളാസ് പാലോയിസിനോട് പറഞ്ഞിരുന്നു.
മൂന്ന് തവണയെങ്കിലും പറന്നുയരാന്‍ പരാജയപ്പെട്ട ശേഷമാണ് ഈ ആറ് സീറ്റ് വിമാനം വിജയകരമായി പറന്നതെന്ന് ഫ്രഞ്ച് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. രാവിലെ വെയില്‍സില്‍ പുതിയ ടീമിനൊപ്പം ഈ 28-കാരന് പരിശീലനത്തിന് എത്തേണ്ടതായിരുന്നെങ്കിലും വിമാനം പാതിവഴിയില്‍ അപ്രത്യക്ഷമായി. നല്ല വാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കാര്‍ഡിഫ് സിറ്റി ചീഫ് എക്സിക്യൂട്ടീവ് കെന്‍ ചൂ പ്രതികരിച്ചു.
click on malayalam character to switch languages