ന്യൂഡൽഹി: മുൻ ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാറടക്കമുള്ള വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം പാട്യാല കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന് ഡൽഹി നിയമ വകുപ്പിെൻറ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്. പത്ത് ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
1200ഒാളം പേജുകളുള്ള കുറ്റപത്രത്തിൽ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, കശ്മീരിലുള്ള മറ്റ് ഏഴ് വിദ്യാർഥികളായ ആഖിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീസ റസൂൽ, ബാഹിർ ഭട്ട, ബഷറത് എന്നിവരുടെ പേരുകളുമുണ്ട്.
2016 ഫെബ്രവുരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ വിദ്യാർഥി യൂനിയൻ ചെയർമാനായ കനയ്യകുമാർ അടക്കം പെങ്കടുത്ത അഫ്സൽ ഗുരു അനുസ്മരണം നടന്നത്. പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കാണിച്ച് വിഡിയോ ദൃശ്യങ്ങളടക്കം എ.ബി.വി.പിയും ബി.ജെ.പി എം.പി മഹേഷ് ഗിരിയും പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്നു വർഷത്തിനുശേഷം തിങ്കളാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. കാമ്പസിൽ മുദ്രാവാക്യം വിളിച്ചത് ചടങ്ങിൽ നുഴഞ്ഞുകയറിയ എ.ബി.വി.പി പ്രവർത്തകരാണെന്നത് ജെ.എൻ.യു വിദ്യാർഥികളും അധ്യാപകരും നിരന്തരം ഉന്നയിച്ചിരുന്നു.
അതേസമയം തനിക്കെതിരെ ഉയർന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മജിസ്റ്റീരിയല്‍ അന്വേഷണത്തിൽ ഇൗ സംഭവത്തിൽ ജെ.എൻ.യുവിൽനിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമായതാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. നിയമ വ്യവസ്ഥയിൽ നല്ല വിശ്വാസമുണ്ട്. മൂന്ന് വർഷത്തിനു ശേഷമാണ് കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അവര്‍ക്കുള്ള നന്ദി അറിയിക്കുന്നു–കനയ്യ പറഞ്ഞു.
click on malayalam character to switch languages