ന്യൂഡൽഹി: സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞദിവസം സി.ബി.െഎ ഡയറക്ടറായി തിരിച്ചെത്തിയ അലോക് വർമയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര നിയമനസമിതി പുറത്താക്കി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച യോഗം ചേർന്ന സമിതി രണ്ടര മണിക്കൂർ ചർച്ചക്കുശേഷമാണ് നിർണായക തീരുമാനമെടുത്തത്. ഡയറക്ടറുടെ താൽക്കാലിക ചുമതല എം. നാഗേശ്വര റാവുവിന് തന്നെ നൽകി.
മോദിക്കു പുറമെ പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിക്കു പകരം ജസ്റ്റിസ് എ.കെ. സിക്രി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ചീഫ് വിജിലൻസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപവുമടക്കം എട്ട് ആേരാപണങ്ങളുടെ അടിസ്ഥാനത്തിലാണ് വർമയെ പുറത്താക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം സി.ബി.െഎ തലപ്പത്തുണ്ടായത്. വർമയെ നീക്കുന്നത് മല്ലികാർജുൻ ഖാർഗെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഫയർ സർവിസസ്, ഹോം ഗാർഡിെൻറ മേധാവിയായാണ് വർമയെ മാറ്റി നിയമിച്ചത്.
സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് മാറ്റുന്ന തീരുമാനമെടുക്കേണ്ടതെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് അലോക് വര്‍മ ഉന്നയിച്ച വാദം സ്വീകരിച്ചായിരുന്നു കോടതി നടപടി. 1979 ബാച്ച് െഎ.പി.എസ് ഒാഫിസറായ വർമ ജനുവരി 31ന് വിരമിക്കാനിരിക്കെയാണ് നടപടി. രണ്ടുവർഷമാണ് സി.ബി.െഎ ഡയറക്ടറുടെ കാലാവധിയെങ്കിലും അതു പൂർത്തിയാക്കാൻ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നത സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 23ന് പാതിരാത്രിയാണ് അലോക് വര്‍മയെ സര്‍ക്കാര്‍ നീക്കംചെയ്തത്. രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി സി.ബി.െഎ തലപ്പത്ത് നിയമിച്ചത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മോദിയുടെ ഇഷ്ടക്കാരനാണ് ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താന. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ കൈക്കൂലി ആരോപണമുണ്ട്.
ഉന്നതാധികാര സമിതിയുടെ പുറത്താക്കലിനെ ചോദ്യംചെയ്ത് വർമ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കും.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ബുധനാഴ്ച സി.ബി.െഎ തലപ്പത്ത് തിരിച്ചെത്തിയ വർമ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവുവിെൻറ സ്ഥലംമാറ്റ ഉത്തരവുകൾ പൂർണമായും റദ്ദാക്കിയിരുന്നു. പിന്നാലെ, അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും െചയ്തു. സി.ബി.െഎ ഡയറക്ടർ സ്ഥാനത്ത് വർമ തുടർന്നാൽ റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയാരോപണത്തിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽനിന്നാണ് മോദി അദ്ദേഹത്തെ മാറ്റുകയെന്ന പടിവാശി നടപ്പാക്കിയതെന്ന് ആരോപണമുണ്ട്.
click on malayalam character to switch languages