കായംകുളം: സഭാതർക്കം മൂലം പത്തു ദിവസമായി അനിശ്ചിതത്തിലായ വയോധികെൻറ സംസ്കാരം നടത്തി. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ (മാത്തുക്കുട്ടി -95) മൃതദേഹമാണ് രാവിലെ എട്ടു മണിയോടെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിച്ചത്. വൈദികനായ കൊച്ചുമകൻ ഫാ. ജോർജി ജോണിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ശീതീകരിച്ച പെട്ടിയിൽ വീട്ടിൽ സൂക്ഷിച്ച മൃതദേഹമാണ് കലക്ടറുടെ അന്ത്യ ശാസനത്തെ തുടർന്ന് സംസ്കാരം നടത്തിയത്.
മണ്ണിനോട് മല്ലിട്ട് ജീവിച്ച മാത്തുക്കുട്ടി കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിെൻറ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് നൽകി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പിൽ വ്യക്തതയില്ലാത്തതിനാൽ പള്ളി ഇരുപക്ഷത്തിനും നൽകാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോൽ യാക്കോബായക്കാരനായ ട്രസ്റ്റിയിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുമില്ല.
ഇടവകയിലെ സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച് കോടതി കൃത്യമായ നിർവചനം നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. യാക്കോബായക്കാർ മരിച്ചാൽ പള്ളിയിൽ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നിൽെവച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്കാരച്ചടങ്ങുകൾ വിധിക്കു ശേഷം നടത്തിയത്. കുരിശടിയിലെ ശുശ്രൂഷക്കു ശേഷം പൗത്രൻ ഫാ. ജോർജി ജോണിനെ സഭവേഷത്തോടെ ചടങ്ങിൽ പെങ്കടുക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഒാർത്തഡോക്സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ചർച്ചകളിൽ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്കാരം നടത്താനാണ് തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീറ്റർ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികിൽ ഇറക്കിെവച്ച മൃതദേഹം രാത്രി 7.30ഒാടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടു പോവുകയായിരുന്നു. സഹായത്തിനായി രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണതലങ്ങളിൽ ബന്ധപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടു മണിക്കൂർ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് മുതൽ പാർലമെന്റ് അംഗങ്ങൾ വരെയുള്ളവർ സ്ഥലത്തെത്തിയില്ല.
അപ്പച്ചന്റെ താൽപര്യപ്രകാരമാണ് വൈദിക ജീവിതം തെരഞ്ഞെടുത്തതെന്ന് ഫാ. ജോർജി ജോൺ പറഞ്ഞു. സഭാവേഷത്തോടെ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കണമെന്നത് അദ്ദേഹത്തിെൻറ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയിൽ അവസാനപിടി മണ്ണ് വാരിയിടാൻ കഴിയില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
click on malayalam character to switch languages