കേസില്‍ ഇടത് എംഎല്‍എ ഗണേഷ് കുമാറിന്റെ താല്പര്യമെന്താണെന്ന് സ്ത്രീസുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണമെന്ന കുറിപ്പോടെയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തം. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ പ്രദീപ് എത്തുന്ന ദൃശ്യങ്ങള്‍ ആണിത്. ദൃശ്യങ്ങളില്‍ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട്ടെ സ്വകാര്യ ജ്വല്ലറിയില്‍ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎല്‍എയുടെ താല്പര്യം’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.’
നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് മാപ്പുസാക്ഷി ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാല്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് വിപിന്‍ പരാതിയില്‍ പറഞ്ഞത്.
ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് എതിരെ മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴിയും പൊലീസിന് നല്കിയ മൊഴിയും വിചാരണ കോടതിയില്‍ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കാസര്‍ക്കോട്ടെ ബന്ധുവിന്റെ കടയിലും വീട്ടിലുമെത്തി ചിലര്‍ ഭീഷണി മുഴക്കി. പിന്നീട് ഫോണില്‍ വിളിച്ചു ഭീഷണി തുടര്‍ന്നു. തന്റെ വിലാസത്തില്‍ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നല്കാന് തീരുമാനിച്ചതെന്ന് വിപിന്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ദിലീപിന് എതിരെ അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ പൊലീസ് വിപിന്‍ ലാലിനെ പത്താം പ്രതിയാക്കിയിരുന്നെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages