1 GBP = 103.97

സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

കൊച്ചി: സനു മോഹൻ ‘ബുദ്ധിമാനായ സൈകോ’ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഒരുമാസം നീണ്ട തിരോധാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസിെൻറ അഭിപ്രായപ്രകടനം. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ബുദ്ധിപൂർവമായ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഫോൺ നശിപ്പിച്ചതും വാഹനം വിറ്റതുമെല്ലാം ഇതേ ഉദ്ദേശത്തോടെയായിരുെന്നന്നും പൊലീസ് വ്യക്തമാക്കി.

നേരത്തേതന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്ന സനു മനഃപൂർവം ഫോൺ നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ കേടായ സി.സി ടി.വി കാമറ നന്നാക്കാതിരുന്നതും ഇതുകൊണ്ടാണെന്നാണ് നിഗമനം. ഒളിവിൽ താമസിച്ചിരുന്ന ഇയാൾ എ.ടി.എം കാർഡുകൾ ഉപയോഗിക്കാതിരുന്നത് പിടിക്കപ്പെടാതിരിക്കാനാണ്. ബിസിനസ് മതിയാക്കി പുണെയിൽനിന്ന് മടങ്ങിയ 2016നുശേഷം സമൂഹമാധ്യമങ്ങളിൽനിന്ന് അകലം പാലിച്ചതും ഇയാളെ പിടികൂടുന്നത് വൈകാൻ ഇടയാക്കി. 

ആദ്യം കോയമ്പത്തൂരിലേക്ക് കടന്ന സനു പിന്നീട് വിവിധ സംസ്ഥാനങ്ങളിലായി താമസിച്ച ഹോട്ടലുകളിൽ നൽകിയിരുന്നത് യഥാർഥ തിരിച്ചറിയൽ കാർഡുകൾ തന്നെയായിരുന്നു. കിട്ടിയ വിലക്ക് കാർ വിറ്റശേഷം ബസുകൾ ഉൾെപ്പടെ പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്ക് ഉപയോഗിച്ചിരുന്നത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more