1 GBP = 103.95

സ്‌കൂളിൽ നിന്ന് കുട്ടികളെ തിരികെ കൊണ്ടുപോകാൻ വൈകിയാൽ പിഴ; നാല് മണി കഴിഞ്ഞാൽ സോഷ്യൽ സർവീസിൽ വിവരമറിയിക്കും; സ്‌കൂൾ അധികൃതരുടെ പുതിയ നിയമങ്ങളിൽ ഞെട്ടി മാതാപിതാക്കൾ

സ്‌കൂളിൽ നിന്ന് കുട്ടികളെ തിരികെ കൊണ്ടുപോകാൻ വൈകിയാൽ പിഴ; നാല് മണി കഴിഞ്ഞാൽ സോഷ്യൽ സർവീസിൽ വിവരമറിയിക്കും; സ്‌കൂൾ അധികൃതരുടെ പുതിയ നിയമങ്ങളിൽ ഞെട്ടി മാതാപിതാക്കൾ

കെന്റ്: പ്രൈമറി സ്‌കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് വിടുന്നതും തിരികെ കൊണ്ടുപോകുന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ജോലി സംബന്ധമായ പ്രശ്‍നങ്ങളും ഗതാഗതക്കുരുക്കിലുമൊക്കെ പെട്ട് ചിലപ്പോഴെങ്കിലും മാതാപിതാക്കൾക്ക് സ്‌കൂളുകളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഒരു നിശ്ചിത സമയം വരെ കുട്ടികളെ നോക്കുന്നതിനും മാതാപിതാക്കളെ വിവരം ധരിപ്പിക്കുന്നതിനും സ്‌കൂൾ അധികൃതർ തന്നെ ആവശ്യമായത് ചെയ്യാറുണ്ട്.

എന്നാൽ കെന്റിലെ ഒരു പ്രൈമറി സ്‌കൂൾ അധികൃതർ നടപ്പിലാക്കിയ പുതിയ ചട്ടങ്ങളുടെ ഞെട്ടലിലാണ് അവിടുത്തെ മാതാപിതാക്കളും രക്ഷകർത്താക്കളും. സ്‌കൂളിൽ നിന്ന് കുട്ടികളെ തിരികെ വിളിക്കാൻ താമസിച്ചാൽ ഓരോ അഞ്ചു മിനിറ്റിനും ഓരോ പൗണ്ട് വീതം പിഴയായി നൽകണമെന്നാണ് പുതിയ നിയമം. അതിലുപരി നാല് മണിയായിട്ടും രക്ഷാകർത്താക്കൾ എത്തിയില്ലെങ്കിൽ സോഷ്യൽ സർവീസുകാരെ വിവരമറിയിക്കും. അതായത് നാല് മണിക്ക് കുട്ടികളെ വിളിക്കാനെത്തുന്ന രക്ഷാകർത്താക്കൾ നാല് പൗണ്ട് പിഴയായി നൽകേണ്ടി വരും. എന്നാൽ അതിനു ശേഷമെത്തുന്നവർക്ക് സോഷ്യൽ സർവീസിൽ നിന്നുള്ള നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും.

ഗ്രെവ് സെന്റിലെ ഹോളി ട്രിനിറ്റി പ്രൈമറി സ്‌കൂളാണ് പുതിയ പരിഷ്‌കാരങ്ങൾ വരുത്തിയിരിക്കുന്നത്. സ്‌കൂൾ ഹെഡ് ടീച്ചറൾക്കെതിരെ രക്ഷാകർത്താക്കൾ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നിയമത്തെ ന്യായീകരിച്ച് സ്‌കൂൾ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. പിഴ ഈടാക്കുന്നത് കാലതാമസത്തിനുള്ള തടസ്സമല്ലെന്നും എന്നാൽ കുട്ടികളെ പരിപാലിക്കാൻ വൈകി താമസിക്കേണ്ട അധ്യാപകർക്ക് പണം നൽകുന്നതിനുള്ള ചെലവ് നികത്തുന്നതിൽ നിർണ്ണായകമാണെന്നും സ്‌കൂൾ അവകാശപ്പെടുന്നു.

പ്രധാന അധ്യാപകൻ ഡെനിസ് ഗിബ്സ്-നാഗ്വാർ പറഞ്ഞു: ‘ഞങ്ങളുടെ എല്ലാ കുട്ടികളെയും കൃത്യസമയത്ത് സ്കൂളിൽ നിന്ന് വീടുകളിൽ എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് ; ഇത് ഓരോ കുട്ടിയുടെയും പ്രയോജനത്തിനും മുഴുവൻ സ്കൂളിനും വേണ്ടിയുള്ളതാണ്.

ഉച്ചകഴിഞ്ഞ് 3.30 ന് സ്കൂൾ പൂർത്തിയാകുമെങ്കിലും, തിരഞ്ഞെടുക്കപ്പെടാത്ത കുട്ടികളിൽ ഗണ്യമായ എണ്ണം ഇപ്പോഴും വൈകുന്നേരം 4 മണി വരെ സ്‌കൂളിൽ കാണുന്നുണ്ട്.

ഇത് സംഭവിക്കുമ്പോൾ, ആ കുട്ടികളുടെ മേൽനോട്ടത്തിനായി ഒരു സ്റ്റാഫ് അംഗത്തിന് ഓവർടൈം നൽകേണ്ടിവരും – ഈ ചെലവ് സ്കൂൾ ബജറ്റിന്റെ മറ്റ് മേഖലകളെയും അതുപോലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെയും ബാധിക്കാതെ നിലനിർത്താൻ സ്കൂളിന് കഴിയില്ല.

‘കൂടാതെ, വൈകി പോകുന്ന വിദ്യാർത്ഥികൾ പലപ്പോഴും അവരുടെ രക്ഷകർത്താവ് എവിടെയാണെന്ന് അറിയാത്തതിനാൽ ഉത്കണ്ഠയുടെയും സങ്കടത്തിന്റെയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും അവർക്ക് എന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more