1 GBP = 103.74
breaking news

സ്വപ്‌നയുടെ മൊഴി: സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെ മൊഴി: സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും വിളിച്ചു വരുത്തി. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ലോക്കറിലെ ഒരു കോടി ശിവശങ്കറിന്റെ കോഴപ്പണമെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് കരാറിന് സന്തോഷ് ഈപ്പനാണ് ഒരു കോടി നല്‍കിയതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിസ് പാര്‍ക്കില്‍ ജോലി നേടുന്നതിനാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. സ്വപ്‌നയുടെ നിയമനം എല്ലാ ചട്ടങ്ങളും കാറ്റിന്‍ പറത്തിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതലത്തില്‍ വന്‍ഗുഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിയിട്ടുണ്ട്.

ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ കസ്റ്റംസ് നീക്കമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്നാണ് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more