1 GBP = 104.16

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണത്തിന് ആറു ദിവസങ്ങള്‍ക്കു ശേഷം നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് സിനിമാ ലോകത്ത് ഞെട്ടല്‍

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണത്തിന് ആറു ദിവസങ്ങള്‍ക്കു ശേഷം നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് സിനിമാ ലോകത്ത് ഞെട്ടല്‍

മുംബൈ : സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണത്തിന് ആറു ദിവസങ്ങള്‍ക്കു ശേഷം നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് സിനിമാ ലോകത്ത് ഞെട്ടല്‍. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അകാല മരണത്തില്‍ സിനിമയിലെ താരങ്ങള്‍ ഞെട്ടലിലാണ്. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണു താരത്തെ കണ്ടെത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍ ആത്മഹത്യ ചെയ്ത് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതാണു യാദൃശ്ചികത. ജൂണ്‍ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ദിശ സാലിയന്‍ (28) ജീവനൊടുക്കിയത്. കെട്ടിടത്തില്‍ നടന്ന ഒരു പാര്‍ട്ടിക്കിടയിലാണ് ദിശ താഴേയ്ക്ക് ചാടിയത്.

സംഭവത്തില്‍ ദിശയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകന്‍ രോഹന്‍ റായ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. രോഹനു മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിശയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം നടന്ന പാര്‍ട്ടിക്കിടയിലും ഇരുവരും തമ്മില്‍ വഴക്കിടകയും ദിശ ശുചിമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കെട്ടിടത്തില്‍ നിന്നു നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തിയതിനാല്‍ മുകളില്‍ നിന്ന് ആകസ്മികമായി വീണതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണു സുശാന്തിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more