1 GBP = 104.37
breaking news
- ‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ
- തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
- ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന്
- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
- വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ്
- മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല
മലയാളികളെ കയറ്റുമതി ചെയ്യുന്ന പി.എസ്.സി ക്ക് റാങ്ക് കൊടുക്കണം. …കാരൂർ സോമൻ
- Aug 08, 2019
പത്തൊൻമ്പതാം നൂറ്റാണ്ടുകൾക്ക് മുൻപ് ജാതി മതങ്ങൾ മനുഷ്യ പുരോഗതിക്ക് തടസ്സമായെങ്കിൽ ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സ്വാർത്ഥരായ രാഷ്ട്രീയപാർട്ടികളാണ്. അന്ന് തിരുവിതാകൂറും, കൊച്ചിയും, മലബാറും ചേർന്ന് ഐക്യകേരളമുണ്ടാക്കിയെങ്കിൽ ഇന്നത്തെ ഐക്യ കേരളം നിലകൊള്ളുന്നത് കൊടിയുടെ നിറത്തിൽ സ്വജനപക്ഷവാദം , സമ്പത്തു, വർഗ്ഗിയത, അഴിമതി, ധൂർത്തു്, അധികാര സുഖവാസ ജീവിതത്തിലാണ്. ഇംഗ്ളണ്ടിൽ ഒരു മന്ത്രി സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ നമ്മുടെ മന്ത്രിമാർക്ക് എത്ര പോലീസ് വാഹനങ്ങളാണ് അകമ്പടി സേവിക്കുന്നത്. ഇതിനെ അധികാരദുർവിനിയോഗം എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ത്യയിലെ അധികാരികൾ പലപ്പോഴു൦ സോപ്പു കമ്പനിയുടെ നിർമ്മാതാക്കളെപ്പോലെയാണ് പെരുമാറുന്നത്. നമ്മുടെ പൂർവ്വികർ ആയിരകണക്കിന് ജീവൻ ബലികൊടുത്തു നേടിയ ജനാധിപത്യത്തെ അണിയിച്ചൊരുക്കി തന്നത് ഏകാധിപതികളുടെ കയ്യിലാണോ എന്നും സംശയമുള്ളവരുണ്ട്. അവർ പോരാടിയത് സ്വാതന്ത്ര്യ൦ മാത്രമല്ല സമൂഹത്തിലെ അന്ധത, അനീതി, അതിക്രമങ്ങൾ, അസമത്വം, വർഗ്ഗിയത മുതലായ തിന്മകളെ വേരോട് പിഴുതെറിയാൻ കൂടിയാണ്. ഇന്ത്യയിലെ പൗരന്മാർ ആരുടെയും മുന്നിൽ കിഴടങ്ങാതെ അന്തസ്സോട് ജീവിക്കാൻ അവസരവും ഒരുക്കി തന്നു. അന്തസ്സായി ജീവിക്കാൻ ഒരു തൊഴിൽ അനിവാര്യമാണ്. തൊഴിൽ രഹിതർ വിശ്വാസം അർപ്പിച്ചത് സർക്കാർ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനാണ്. ഈ സ്ഥാപനം തൊഴിൽ രഹിതർക്കു ഒരത്താണിയാണ്. സ്വപ്നസാക്ഷാത്കാരമാണ്. ഈ സ്ഥാപനം വഴി പലർക്കും നേരായ മാർഗ്ഗത്തിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. അതിനയൊന്നും ആരും ചോദ്യം ചെയ്യില്ല. എന്നാൽ എത്ര പെട്ടന്നാണ് ആശയോട് കാത്തിരുന്നവരിൽ ആശങ്കകൾ പരത്തിയത്. നീണ്ട നാളുകൾ ആരുമറിയാതെ കുടത്തിലെരിഞ്ഞ വിളക്ക് കരിംതിരിയായി മാറിയിരിക്കുന്നു. ആരാണ് കുടത്തിൽ പൊടിയിട്ടത്?
1957 ഏപ്രിൽ 5 ന് അക്ഷരത്തെ നെഞ്ചോട് ചേർത്തു വെച്ച എഴുത്തുകാരനായ ഇ.എം.എസിന്റ മന്ത്രിസഭ ജന്മി കുടിയാൻ വ്യവസ്ഥിതിയെ വേരോട് പിഴുതെറിഞ്ഞത് മലയാളിയുടെ മനസ്സിൽ വസന്തം വിടർത്തുന്ന ഓർമ്മകളാണ്. അന്നത്തെ ജന്മി കുടിയാൻ ബന്ധം ഇന്ന് പല രംഗങ്ങളിലും നിഴലിച്ചു നിൽക്കുന്നതിന്റ തെളിവാണ് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി.എസ്.സി പരീക്ഷയിൽ നടന്ന അട്ടിമറികൾ. അത് ആരിലും അമ്പരപ്പുണ്ടാക്കുന്നു. ഇതുപോലെ സർക്കാർ ജോലികൾക്കായി അട്ടിമറികൾ കൈക്കൂലിയുടെ മറവിൽ പല രംഗത്തും നടക്കുന്നത് പുറംലോകമറിയുന്നില്ല. ഈ കൈക്കൂലി കൊടുത്തവൻ പിന്നീട് കൈക്കൂലിക്കാരായി മാറുന്നു. സമൂഹത്തിൽ സുതാര്യമായി പ്രവർത്തിക്കേണ്ട പി.എസ്.സിയിൽ വിശ്വാസമർപ്പിച്ചാണ് ഓരോ തൊഴിൽ രഹിതനും കഷ്ടപ്പെട്ടും ഉറക്കളച്ചും പഠിച്ചു പരീക്ഷയെഴുതുന്നത്. ഇപ്പോൾ നടന്നിരിക്കുന്നത് ഉദ്യോഗാർത്ഥികളെ അപഹാസ്യരാക്കുക മാത്രമല്ല നിങ്ങളുടെ പരിപ്പ് ഇവിടെ വേവുകയില്ല എന്ന മുന്നറിയിപ്പുകുടി നല്കുന്നു. ഇത് പാവപ്പെട്ട ഉദ്യോഗാര്ഥികളോട് കാട്ടുന്ന ചതിയും വഞ്ചനയുമാണ. ഇന്നത്തെ ജന്മിമാർ രാഷ്ട്രീയ പാർട്ടികളിലുള്ളവരും കുടിയന്മാർ ഊണും ഉറക്കളച്ചു പഠിച്ചവരുമാണ്. എന്തും സഹിക്കാൻ വിധിക്കപ്പെട്ടവർ. സി.അച്യുതമേനോൻ. പട്ടം തണുപ്പിള്ള, ആർ.ശങ്കറിന് ശേഷം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കൊടിയുടെ നിറത്തിൽ പലരും ഒളിഞ്ഞു കയറിയിട്ടുണ്ട്. അവർ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിശ്ശബ്ത കൊലയാളികളാണ്. ഇവരെ നിയന്ത്രിക്കാൻ ഒരു ഭരണകൂടത്തിനുമാകില്ല. കാരണം ഈ സർക്കാർ ജോലിക്കാരെ അഴിമതിക്കാരാക്കി വളർത്തിയത് ഭരണകൂടങ്ങളാണ്. ലക്ഷങ്ങൾ കൈക്കൂലികൊടുത്താണ് അവർ ജോലി സമ്പാദിച്ചത്. അവരെ നിലക്ക് നിർത്താൻ കോടതികൾക്ക് മാത്രമേ സാധിക്കു. കൊടതി മുന്നോട്ട് വരുമോ?
ലക്ഷകണക്കിന് തൊഴിൽ രഹിതർ പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ ഗുണ്ടകൾ റാങ്കുള്ളവരായി രംഗപ്രവേശനം ചെയ്തത്. ഈ ഗൗരവ-ഗുരുതര വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്ന പി.എസ്. സി ചെയര്മാനടക്കമുള്ളവർ നിരത്തുന്ന മുടന്തൻ ന്യായങ്ങൾ പരീക്ഷയെഴുതിയിരിക്കുന്നവരുടെ സ്വപ്നങ്ങൾ തകർക്കുന്നതാണ്. രാഷ്ട്രീയരംഗത്തുള്ള കുറെ പുഴുക്കുത്തുകൾ സർക്കാർ സ്ഥാപങ്ങളിലെ അന്തേവാസികളയാൽ അവിടെ സത്യം നീതി നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇവർ രഹസ്യമായി നടപ്പാക്കുന്ന കാര്യങ്ങൾ പുറത്താരുമറിയില്ല. ഇവരുടെ തലതൊട്ടപ്പന്മാരാകട്ടെ അവരെ തള്ളിപ്പറയില്ല. അതിനാൽ തന്നെ നീതിപൂർവ്വമായ പരിശോധനകൾ അട്ടിമറിക്കപ്പെടുന്നു. ഇത് പൊലീസ് വകുപ്പിലും കാണാറുണ്ട്. ഇപ്പോൾ പരീക്ഷയെഴുതി കാത്തിരുന്നവർ കുറ്റവാളികളും പി.എസ്.സി. കുറ്റമറ്റവരുമാകുന്നു. അവർ ഈ രംഗത്തെ വിശുദ്ധന്മാരെന്ന് പേര് ചാർത്തി കൊടുക്കുന്നവരുമുണ്ട്. എന്നാൽ ഞാനൊരു സത്യം പറയാം. എൻ്റെ ഒരു ബന്ധു പത്താം ക്ലാസ്സിൽ തോറ്റവൻ ഒരു പ്രമുഖ രാഷ്ട്രീയമേലാളന്റെ തണലിൽ പൊലീസിൽ ജോലി കിട്ടി. കൈക്കൂലി കൊടുത്തതായി അറിയാം. എത്രയെന്ന് അറിയില്ല. ഇന്നവൻ പോലീസിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. അതിനാൽ ഈ അനീതി, അഴിമതി ഇന്ന് തുടങ്ങിയതല്ല. ഈ ഒളിച്ചുകളി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇനിയും കണ്ണടച്ചു ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല. വാസ്തവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തി കുറ്റവാളികളെ ശിക്ഷിച്ചുകൂടെ?
ഈ സ്ഥാപനത്തിൽ കാലാകാലങ്ങളിലായി തുടരുന്ന തട്ടിപ്പ് പുറത്തുവരാൻ കാരണം ഒരാളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയതുകൊണ്ടാണ്. കണ്ണു കാണാത്തവൻ കണ്ണാടിയിൽ നോക്കുംപോലെയായി കാര്യങ്ങൾ. എത്ര ലാഘവത്തോടയാണ് ഈ രംഗത്തുള്ളവർ പ്രതികരിക്കുന്നത്. ഇവിടെ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും മൂലം എത്രയോ മലയാളികളാണ് ഒരു തൊഴിൽ കിട്ടാൻ മാർഗ്ഗമില്ലാതെ പ്രിയപെട്ടവരെ വേർപിരിഞ്ഞു ജന്മനാടിനോട് വിടപറയുന്നത്. ഈ ബൂർഷ്വപരിഷ്ക്കരണ പ്രസ്ഥാനത്തിൽ നിന്നും രക്ഷപെട്ടവരാണ് പ്രവാസികളായ മലയാളികൾ. ജീവിക്കാനായി, വിശപ്പടക്കാനായി പലായനം ചെയ്ത അഭയാർത്ഥികൾ. അവരിന്നു ലോകത്തിന്റ എല്ലാ ഭാഗത്തുമുണ്ട്. ഒരു തൊഴിൽ കൊടുക്കാതെ മലയാളികളെ പിഴുതെറിയുന്നതിൽ അവരെ കയറ്റുമതി ചെയ്യുന്നതിൽ ഭരണകൂടങ്ങൾക്കും ഈ സ്ഥാപനത്തിനും നല്ലൊരു പങ്കുണ്ട്. അതിനാൽ തന്നെ ഈ സ്ഥാപനത്തിന് ഒരു റാങ്ക് കൊടുക്കുന്നതിൽ തെറ്റില്ല. ഈ സ്ഥാപനം സത്യവും നീതിയും നിലനിർത്തിയിരിന്നുവെങ്കിൽ കുറെ മലയാളികൾ പ്രവാസികളായി മാറില്ലായിരുന്നു. ഈ വഞ്ചകക്കൂട്ടം കൊടിയുടെ നിറം നോക്കി ബന്ധക്കാരെയും പാദസേവ ചെയ്തവരെയും ജോലികളിൽ തിരുകികയറ്റാനാണ് ശ്രമിച്ചത്. ഇന്നും അത് തുടരുന്നു. നാട്ടിൽ നിന്നും ആട്ടിപായിച്ചിട്ടും അവരെ കറവപ്പശുക്കളായി മാത്രം കാണുന്നവർ. നീണ്ട വർഷങ്ങൾ കഴിഞ്ഞു തിരികെ നാട്ടിലെത്തിയാലും അവർക്കായി ഒന്നും ചെയ്യുന്നില്ല. ഈ സ്ഥാപനം ജോലി നഷ്ടപ്പെട്ടു തിരികെ ചെല്ലുന്നവർക്ക് എന്താണ് ഒരു തൊഴിൽ കൊടുക്കാത്തത്? ഒരു പൗരന് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഇവർ എന്തിനാണ് അധികാരത്തിലിരിക്കുന്നത്? ഇന്ത്യൻ ജനാധിപത്യത്തിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് തല്ലുകൊള്ളാൻ ചെണ്ട, എന്ന് പറഞ്ഞാൽ മുദ്രാവാക്യം വിളിക്കാൻ, പൊലീസിന്റ തല്ലുകൊള്ളാൻ കുറച്ചുപേർ പണം വാങ്ങാൻ മാരാർ. എന്നു പറഞ്ഞാൽ അധികാരത്തിലിരിക്കുന്നവർ. ഇത് തന്നയാണ് ജന്മി കുടിയാൻ കാലത്തും സംഭവിച്ചത്. തൊഴിൽരഹിതരെയും തൊഴിലാളികളെയും മേലാള-കിഴാള അല്ലെങ്കിൽ ജന്മി കുടിയൻ അധിപത്യത്തിന് കിഴിൽ തളച്ചിരിക്കുന്നു.
സമൂഹത്തിൽ എങ്ങനെ വിയർപ്പ് ഒഴുക്കാതെ സമ്പത്തുണ്ടാക്കാം, മറ്റുള്ളവരെ സമർത്ഥമായി കബളിപ്പിക്കാം. ചുഷണം ചെയ്യാം എന്നത് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളാണ് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടന സ്ഥാപനമായ പി. എസ്.സി പരീക്ഷയിൽ നടന്ന അട്ടിമറികൾ. ഇവിടെയാണ് വോട്ടുകൊടുത്തു ജയിപ്പിക്കുന്നവർ കണ്ണു തുറന്നു കാണേണ്ടത്. സർക്കാർ സ്ഥാപനങ്ങളിൽ കുത്തിനിറക്കുന്നത് കൊടിയുടെ നിറത്തിലാണ്. അല്ലാതെ യോഗ്യതകളല്ല. അതിൽ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങൾപോലും കേരള ഭാഷ ഇൻസ്റ്റിട്യൂട്ട് അടക്കം ഈ ജന്മി കുടിയാൻ ചട്ടക്കൂട്ടിലാണ്. അവരുടെ വായിൽ നിന്ന് വരുന്നതോ സോഷ്യലിസം, സമത്വം, സ്‌നേഹം, സഹകരണം അങ്ങനെ തുടരുന്നു. ഇവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും നിരപരാധികളും കൊടികളുടെ നിറം നോക്കാത്തവരും മതേതരവിശ്വാസികളുമാണ്. പഠിക്കാൻ പോകുന്ന കുട്ടികൾ രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമെടുക്കണമെന്ന് നിർബന്ധബുദ്ധി എന്തിനാണ്? അതിലൂടെ അവർ പഠിപ്പിക്കുന്നത് അസഹിഷ്ണത, കല്ലേറ്, പക, കഞ്ചാവ്, മദ്യം, കത്തികുത്തു, സമരമുറകൾ, പെൺകുട്ടികളോട് അപമര്യാതയായി പെരുമാറുക മുതലാവയാണ്. ഈ കുട്ടികൾക്ക് പഠിപ്പിക്കുന്ന ഗുരുക്കന്മാരെയോ മറ്റുള്ളവരെയോ ബഹുമാനിക്കാൻ അറിയില്ല. എതിർപ്പിന്റ, അസഹിഷ്ണതയുടെ നീതി ശാസ്ത്രമാണ് അവർ പഠിക്കുന്നത്. ഇതിന്റ ഗുണഭോക്താക്കൾ രാഷ്ട്രീയ പാർട്ടികളല്ലാതെ മറ്റാരാണ്?
ക്ലാസ് മുറികളിൽ നിന്നും കുട്ടികളെ പിടിച്ചിറക്കി മുദ്രാവാക്യം വിളിക്കാനും സമരങ്ങളിൽ പങ്കെടുക്കാനും അനുവദിക്കുന്നതിലൂടെ ഒരു കുട്ടിയുടെ ഭാവിയാണ് ഈ ബൂർഷ്വ മുതലാളി നേതാക്കന്മാർ നശ്ശിപ്പിക്കുന്നത്. കേരളത്തിൽ തന്നെയാണോ ഈ അനീതി നടക്കുന്നത്? ഈ പൗര സമരങ്ങളിൽ പങ്കെടുത്തു കല്ലേറ് നടത്തി ഒന്നും രണ്ടും റാങ്കുകൾ കിട്ടിയവർ പി.എസ്. സി പരീക്ഷഹാളിൽ ഒന്നും രണ്ടും റാങ്കുകൾ കിട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല. പൊലീസിന്റ തല്ലുവാങ്ങിയ ഈ ചുണ കുട്ടികളാണ് പോലീസിൽ ചേർന്ന് പാവങ്ങളെ ഉരുട്ടിക്കൊല്ലുന്നതും, പീഡിപ്പിക്കുന്നതും, കൊടിയുടെ നിറം നോക്കി കേസുകൾ വളച്ചൊടിക്കുന്നതും മാത്രവുമല്ല ഭരണത്തിലിരിക്കുന്ന തമ്പുരാക്കന്മാർക്ക് പാദസേവ ചെയ്താൽ നല്ല നല്ല പദവികൾ കിട്ടുകയും ചെയ്യും. അതുകൊണ്ടാണ് കോടതി പറഞ്ഞിട്ടും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ ആ സേനയിൽ നിന്നും മാറ്റാത്തത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്നവർ പരീക്ഷകൾ എഴുതിയിട്ടുള്ളത് ഇപ്പോൾ നടന്ന പി. എസ്. സി പരീക്ഷപോലെയെന്ന് ആരോപണമുയർത്തിയാൽ തെറ്റ് പറയാൻ സാധിക്കില്ല. അവർ പഠിച്ചു വളർന്നത് അക്ഷരമോ അറിവോ അല്ല അതിനെക്കാൾ സമരങ്ങളും, കത്തിക്കുത്തും, കല്ലേറും, അക്രമങ്ങളുമാണ്. ഇവരാണ് പിന്നീട് നാട് ഭരിക്കാൻ വരുന്നത്. ഇത് ഒരു ജനത്തിന്റ ദുർവിധിയാണ്. ഇതിനൊപ്പം മറ്റൊരു യോഗ്യതകൂടിയവർ നേടുന്നുണ്ട്. അത് കൈക്കൂലി, അഴിമതിയാണ്. കിട്ടുന്ന കൈക്കൂലിയുടെ ഒരു പങ്ക് പാർട്ടിക്കും കിട്ടും. ഇവരിലെ ഈ നിഗുഢതകൾ എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്? ഈ പോലീസ് നന്നാകണമെങ്കിൽ കോടതിയുടെ കിഴിലാക്കണം.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ മുന്നിൽ കുമ്പിട്ട് നിന്ന് “യെസ് സർ”പറഞ്ഞത് ഇന്നും തുടരുന്നു. ഇത് പൊലീസ് വകുപ്പിൽ മാത്രമല്ല വിദ്യാർത്ഥികളിൽ തുടങ്ങി കേരള സർക്കാർ നിയമിക്കുന്ന, നയിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കാണുന്ന ദുരവസ്ഥയാണ്. യോഗ്യതയുള്ളവരെ അയോഗ്യരാക്കി ഗുണ്ടകളെ സർക്കാർ വകുപ്പുകളിൽ കുത്തിനിറക്കുന്നു. അവരെന്നും പാർട്ടിയോട് കുറുള്ളവരാണ്. കേരളം നേരിടുന്ന ഒരു സാമുഹ്യ വിപത്താണിത്. ഇവരെല്ലാം ഭരിക്കുന്ന സർക്കാരിന്റ രഹസ്യ വിഭാഗ വാലാട്ടികളാണ്. യോഗ്യതയുള്ളവർ എവിടെയും തള്ളപ്പെടുന്നു. ഇത് വിദ്യാർത്ഥികളിൽ മാത്രമല്ല കൊടിയുടെ നിറത്തിൽ ജോലി വാങ്ങുന്ന അദ്ധ്യാപകരടക്കം പലരുമുണ്ട്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ട അദ്ധ്യാപകർ പാർട്ടികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരാകുന്നു. ഇതും സമൂഹം നേരിടുന്ന ദുരന്തമാണ്. നല്ലൊരു പറ്റം സാഹിത്യ സാംസകാരിക രംഗത്തുള്ളവർപോലും ഈ കൂട്ടരുടെ ഭാഗമായി മാറി കഴിഞ്ഞു. കാലങ്ങൾക്ക് മുൻപ് മാതൃകാപരമായ ഗുരുകുല വിദ്യാഭ്യാസം എത്രയോ നന്നെന്ന് ഇപ്പോൾ പലർക്കും തോന്നുന്നു. ഈ സർക്കാർ നിയമനങ്ങൾ പാർട്ടികളിൽ നിന്നും മാറ്റി സുതാര്യമായ ഏജൻസികളെ അല്ലെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ നടത്തേണ്ടതല്ലേ?
പി.എസ്.സി. അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ജനസേവനത്തേക്കാൾ ഓരോ പാർട്ടികൾക്ക് അടിമപ്പണി ചെയ്യുന്ന പാർട്ടിത്തൊഴിലാളികളാണ്. അവർക്ക് നീതിയും സത്യവും നിലനിർത്താനാകില്ല. ഈ സംഭവത്തോടെ കേരളത്തിലെ ഡോക്ടറേറ്റ് അടക്കമുള്ള എല്ലാ പരീക്ഷകളിലും ദുരൂഹതകൾ ഏറുകയാണ്. ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും പരീക്ഷ പേപ്പർ കണ്ടെത്തിയത് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കച്ചവടമല്ല. വിദ്യാഭ്യാസ രംഗം, തൊഴിൽ രംഗങ്ങൾ കമ്പോളങ്ങളാക്കി മാറ്റിയിരിക്കുന്നു. കുറ്റം ചെയ്തവരെ തള്ളിപ്പറയുകയല്ല വേണ്ടത് അവരെ ശിക്ഷിക്കുകയാണ് നല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. ആയിരത്തിൽ ഏതാനം സംഭവങ്ങളാണ് മാധ്യമ ധർമ്മങ്ങൾ എന്തെന്നറിയാവുന്നവർ പുറത്തുകൊണ്ടുവരുന്നത്. അല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മസാല വർത്തകളായി കാണരുത്.
മതേതരത്വം പ്രസംഗിക്കുന്നവർ ഓരോരോ സ്ഥാപനങ്ങളിൽ കൊടിയുടെ നിറം നോക്കി എന്തുകൊണ്ടാണ് ആളുകളെ നിയമിക്കുന്നത്? എന്തുകൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾക്ക് തൊഴിൽ ലഭിക്കാതെ ഗുണ്ടകൾക്കും, പാർട്ടിക്കാര്ക്കും റാങ്കുകൾ, തൊഴിൽ ലഭിക്കുന്നു? ഇതിലൂടെ ഓരോ സ്ഥാപങ്ങളുടെ വിശ്വാസ്യത തകർക്കുന്നത് ആരാണ്? ആരെങ്കിലും സത്യം തുറന്നു പറഞ്ഞാൽ അവരെ ആക്രമിച്ചു ഒറ്റപെടുത്തുന്നത് ഭീരുക്കളുടെ ലക്ഷണമാണ്. അതിനെയാണ് ചികിൽസിച്ചു സുഖപ്പെടുത്തേണ്ടത്. സർക്കാർ നടത്തിയ ഈ പരീക്ഷ തട്ടിപ്പുകൾ എത്ര കാലങ്ങളായി തുടരുന്നത് ഉന്നത ക്രൈം ഏജൻസികൾ കീറിമുറിച്ചു സമഗ്രമായി പരിശോധിച്ചാൽ മാത്രമേ സത്യം പുറത്തുവരു. സർക്കാർ എന്തിനാണ് ഉന്നത പരിശോധനകളെ ഭയക്കുന്നത്? ഈ തട്ടിപ്പിന് കൂട്ടുനിന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുൻകൈ എടുക്കേണ്ടത് സർക്കാരല്ലേ? ആയിരകണക്കിന് പാവങ്ങളുടെ തൊഴിൽ ഈ കള്ളക്കൂട്ടം കൈക്കൂലി വാങ്ങി തകർത്തുകൊണ്ടിരിക്കയല്ലേ? ഇന്ത്യൻ പ്രസിഡന്റടക്കം രാഷ്ട്രീയ നോമിനികളാണ്. എന്നാൽ ആ പ്രസിഡന്റ് തനി നാടൻ രാഷ്ട്രിയക്കാരനായാൽ ആ പദവി വഹിക്കാൻ യോഗ്യനല്ല. ഈ യാഥാർഥ്യം പാർട്ടിക്കാർ പഠിപ്പിച്ചുകൊടുക്കേണ്ടതല്ലേ?
ഏത് പാർട്ടിയായാലും ഇന്ന് തുടരുന്നത് ജന്മി കുടിയൻ വൃവസ്ഥിതിയാണ്. അതിനെ ജനാധിപത്യം, മതേതരത്വമെന്ന ഓമനപ്പേരുകളിൽ മനുഷ്യരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും അറിവുള്ള ഒരു ജനത അധികകാലം തുടരാൻ അനുവദിക്കരുത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയക്കാരെ ഒഴുവാക്കാൻ കോടതി നിയമങ്ങൾ അനിവാര്യമാണ്. ഇപ്പോൾ നടക്കുന്നത് നീതിനിഷേധങ്ങളാണ്. ഒരു പൗരന് നീതി നിഷേധിക്കുമ്പോൾ കോടതികൾ നോക്കുകുത്തികളാകരുത്. ഓരോ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരുടെ സ്വകാര്യ സമ്പത്തും സ്ഥാപനങ്ങളുമാക്കുന്ന സാമുഹ്യ സാംസ്‌കാരിക ജീർണ്ണത അവസാനിപ്പിക്കണം. ഇവിടെയെല്ലാം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളാണ്. കേരളത്തിലെ യുവതിയുവാക്കൾ എത്രനാൾ ഈ അനീതി കണ്ടുകൊണ്ടിരിക്കും? ഇന്നും മലയാളികളെ ഈ സ്ഥാപനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ടരിക്കയല്ലേ? (www.karoorsoman.net)
Latest News:
‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന്...
ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന...തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേ...ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന്
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പ...‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ്
മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻ...യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധ...
യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ...വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ്
കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി ...മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല
പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോട്ടർമാർക്ക...രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി
- തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും
- ജയിച്ചു കയറി ഡല്‍ഹി; ഗുജറാത്തിന്റെ തോല്‍വി 4 റണ്‍സിന് ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും സായി സുദര്ശന് 65 റണ്‍സും നേടിയെങ്കിലും അതിനൊന്നും ഗുജറാത്തിനെ രക്ഷിക്കാനായില്ല. നായകന് റിഷഭ് പന്തിന്റെ 88 റണ്‍സും അക്സര്‍ പട്ടേലിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. 225 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് ആദ്യം തന്നെ ശുഭ്മാന്‍
- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ് മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്റ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഹാർപ്സ് ഫെറിയിലും മറ്റ് നാഷ്ണൽ പാർക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വർഷം
click on malayalam character to switch languages