1 GBP = 104.06

ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കണം; യെദിയൂരപ്പ സർക്കാറിൻെറ ഭാവി ഇന്നറിയാം

ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കണം; യെദിയൂരപ്പ സർക്കാറിൻെറ ഭാവി ഇന്നറിയാം

ന്യൂഡൽഹി: സർക്കാർ രൂപവത്കരണം സംബന്ധിച്ച തർക്കം സുപ്രീംകോടതി കയറിയ കർണാടകയിൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റു. എന്നാൽ,  മുഖ്യമന്ത്രി പദത്തിൽ അദ്ദേഹത്തിെൻറ നില തുലാസിലാണ്.  കർണാടക ഗവർണർ വാജുഭായ് വാലയുടെ ക്ഷണം സ്വീകരിച്ച് വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവർണർക്ക് നൽകിയ കത്ത് വെള്ളിയാഴ്ച രാവിലെ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിെൻറ ഭാവി ചോദ്യചിഹ്നത്തിലാക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടുമുതൽ സുപ്രീം കോടതിയിൽ നടന്ന മൂന്നരമണിക്കൂർ നീണ്ട നാടകീയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സുപ്രീംകോടതി അനുമതി നൽകിയത്. സത്യപ്രതിജ്ഞ ചെയ്താലും മുഖ്യമന്ത്രി സ്ഥാനം, േകസിലെ തുടർന്നുവരുന്ന ഉത്തരവുകളെ ആശ്രയിച്ചിരിക്കുമെന്ന് കോടതി കൂട്ടിച്ചേർത്തു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം ഗവർണർ അനുവദിച്ചതെന്തിനാണെന്ന് വെള്ളിയാഴ്ച  കേസ്  പരിഗണിക്കുേമ്പാൾ പരിശോധിക്കുമെന്നും ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹരജി വെള്ളിയാഴ്ച രാവിലെ 10.30നാണ് വീണ്ടും പരിഗണിക്കുന്നത്. അതിന്  മുമ്പായി കത്തുകൾ ഹാജരാക്കണമെന്നാണ് ബെഞ്ചിെൻറ ആവശ്യം.

അതേസമയം, പത്തുമിനിറ്റിൽ താഴെ മാത്രം നീണ്ട സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞയുടൻ വിധാൻസൗധയിലെത്തി മുഖ്യമന്ത്രിപദമേറ്റെടുത്ത യെദിയൂരപ്പ മണിക്കൂറുകൾക്കകം ബി.ജെ.പിയുടെ തിരക്കഥ നടപ്പാക്കിത്തുടങ്ങി. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് തടയിടാൻ കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ എം.എൽ.എമാരെ പാർപ്പിച്ച ബിഡദിയിലെ ഇൗഗ്ൾടൺ റിസോർട്ടിന് നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ചു. ഇതോടെ, സുരക്ഷ പരിഗണിച്ച് എം.എൽ.എമാരെ കേരളത്തിലേക്ക് മാറ്റാൻ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾ ചേർന്ന് തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more