മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ വിധിയെഴുത്ത് പൂർത്തിയായി. ഇനി മൂന്നുനാൾ കാത്തിരിപ്പ്. ഞായറാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോെട്ടണ്ണൽ. സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടിക്കിഴിക്കലിെൻറ തിരക്കിലാണിനി. മത്സരിച്ച പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പ്രതീക്ഷകൾ ഇങ്ങനെ-
മുസ്ലിം ലീഗ്
2016ൽ പി.കെ. കുഞ്ഞാലിക്കുട്ടി 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് കെ.എൻ.എ. ഖാദർ മത്സരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ പോളിങ് ശതമാനം ഉയർന്നെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം ഖാദറിന് ലഭിക്കില്ലെന്നാണ് യു.ഡി.എഫ് കരുതുന്നത്. പരമാവധി 30,000 വരെ വോട്ടിെൻറ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ദിനത്തിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച വാർത്ത നിശ്ശബ്ദരായി നിന്ന വോട്ടർമാരെ കൂടി ബൂത്തിലെത്തിച്ചെന്നും അനുകൂലമായി മാറുമെന്നുമാണ് നേതാക്കളുടെ അന്തിമ വിലയിരുത്തൽ.
സി.പി.എം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എൽ.ഡി.എഫിെൻറ അവസാനവട്ട കണക്കുകൂട്ടൽ. പി.െക. കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞതവണ മത്സരിച്ച അഡ്വ. പി.പി. ബഷീർ തന്നെയാണ് ഇത്തവണയും സ്ഥാനാർഥി. എന്നാൽ, കഴിഞ്ഞ തവണത്തെ അത്ര വലിയ തോൽവിയുണ്ടാവില്ലെന്ന് ഇടതുക്യാമ്പ് ഉറച്ചു വിശ്വസിക്കുന്നു. 15,000 വോട്ടിെൻറ ഭൂരിപക്ഷമേ ഖാദറിന് ലഭിക്കൂവെന്നാണ് അവരുടെ വിലയിരുത്തൽ.
ബി.ജെ.പി
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനേക്കാൾ വലിയ മുന്നേറ്റം മണ്ഡലത്തിലുണ്ടാകുമെന്ന് ബി.ജെ.പി സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്റർ. കോളനികളിലെ മനസ്സ് എങ്ങോട്ടുമാറിയെന്ന് പറയാനാകില്ല. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടന്നതിെൻറ സൂചനയാണ് കുറ്റിപ്പുറത്തുനിന്ന് പിടികൂടിയ പണം. വോട്ട് ആർക്ക് ചെയ്യണമെന്ന് നേരേത്ത തീരുമാനിക്കുന്നവരാണ് ഭൂരിപക്ഷവും. കഴിഞ്ഞവർഷം 7055 വോട്ടാണ് ബി.ജെ.പി സ്ഥാനാർഥി ആലി ഹാജിക്ക് ലഭിച്ചത്.
എസ്.ഡി.പി.െഎ
വലിയ പ്രചാരണവുമായാണ് എസ്.ഡി.പി.െഎ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതീക്ഷിക്കുന്നത് 5000 വോട്ടാണ്. 2016ൽ 3049 വോട്ടാണ് ലഭിച്ചിരുന്നത്.
click on malayalam character to switch languages