സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)
ഗർഷോം ടി വി യുക്മ സ്റ്റാർസിംഗർ 3 യുടെ ആകാംക്ഷാഭരിതമായ സെമിഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുകയാണ്. മത്സരാർത്ഥികളുടെ സംഗീത വൈഭവത്തിന്റെ മാറ്റുരക്കൽ എന്നതിനൊപ്പം, ഭാഗ്യദേവദയുടെ കടാക്ഷം കൂടി ഉണ്ടായാലേ ഓരോ റൗണ്ടുകളും വിദഗ്ദ്ധമായി കടന്ന് ഗ്രാൻഡ്‌ഫിനാലെയുടെ നിലപാടുതറയിൽ എത്താനാവൂ എന്നറിയാം മത്സരാർത്ഥികൾക്കും, പ്രേക്ഷകർക്കും.
ഇതാ സെമിഫൈനൽ മത്സരങ്ങളുടെ ആദ്യ എപ്പിസോഡ് പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നു. എട്ട് മത്സരാർഥികളാണ് സെമിഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. രണ്ട് റൗണ്ട് മത്സരങ്ങളാണ് സെമിഫൈനലിൽ ഒരുക്കിയിരിക്കുന്നത്. എല്ലാവരും കാത്തുകാത്തിരുന്ന അന്യ ഭാഷാ ഗാനങ്ങൾക്കുള്ള റൗണ്ടാണ് ആദ്യം ആരംഭിക്കുന്നത്. തമിഴ്, ഹിന്ദി സിനിമാഗാനങ്ങൾ ആണ് ഈ റൗണ്ടിൽ മത്സരാർഥികൾ ആലപിക്കുന്നത്. ആദ്യറൗണ്ടിൽ ആനന്ദ് ജോൺ, കൃപ മരിയ ജോർജ്, വിനു ജോസഫ് എന്നിവരാണ് മാറ്റുരക്കാനെത്തുന്നത്. ഇനിയുള്ള ഓരോ നിമിഷങ്ങളും മത്സരാർത്ഥികൾക്ക് തികച്ചും നിർണ്ണായകങ്ങൾ ആണെന്ന തിരിച്ചറിവ് മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ സ്വാധീനിക്കുന്ന കാഴ്ച പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയും. സംഗീതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന ഈ നിമിഷങ്ങളിൽ പ്രാർത്ഥനയുടെയും ആശംസകളുടെയും നിശ്വസ്വനങ്ങൾ ആവട്ടെ പ്രേക്ഷകർക്ക് നല്കാനാവുന്ന ഏറ്റവും വലിയ പ്രോത്സാഹനം.
ഈ എപ്പിസോഡിലെ ആദ്യ ഗായകൻ ആനന്ദ് ജോൺ ആണ്. 1976 ൽ പുറത്തിറങ്ങിയ “മെഹ്ബൂബ” എന്ന പ്രസിദ്ധമായ ഹിന്ദി ചിത്രത്തിൽനിന്നുള്ള ‘മേരെ നൈന സാവൻ ബാഥോ’ എന്ന കിഷോർ കുമാർ ഗാനവുമായാണ് ആനന്ദ് എത്തുന്നത്. അടുത്തതായി വരുന്ന കൃപ മരിയ ജോർജ് ആലപിക്കുന്നത് മണിരത്നം ചരിത്രം മെഗാഹിറ്റ് ആക്കിയ “ബോംബെ”യിലെ ‘കണ്ണാലനേ’ എന്ന എ ആർ റഹ്‌മാൻ ഗാനമാണ്. ഈ എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്ന വിനു ജോസഫ് “റാം” എന്ന തമിഴ് ചിത്രത്തിലെ ‘ആരാരിരാരോ’ എന്ന യേശുദാസ് ഗാനം ആലപിക്കുന്നു.
click on malayalam character to switch languages