- നഴ്സുമാരുടെ മിനിമം വേതനം പുതുക്കി; അടിസ്ഥാനശമ്പളം 20,000
- ജോർജ്ജിനും ഷാലറ്റിനും പിന്നാലെ ബ്രിട്ടന് മറ്റൊരു കിരീടാവകാശി കൂടി; അത്യാഹ്ളാദത്തിൽ രാജകുടുംബം
- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്
- എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം
- ബ്രിട്ടീഷ്കാർക്ക് സെന്റ് ജോർജ് ഡേ ഉൾപ്പെടെ നാല് പുതിയ പബ്ലിക് ഹോളിഡേകൾ; ജെറമി കോർബിന്റെ പുതിയ വാഗ്ദാനം
- ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ
- പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍
യു. കെ. കെ. സി. എ പുറത്തിറക്കുന്ന മ്യൂസിക് സി. ഡി യില്‍ പാടാനുള്ള സുവര്‍ണ്ണാവസരം. യൂണിറ്റംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
- Jun 23, 2017

പതിനാറാമത് യു. കെ. കെ. സി. എ കണ്വന്ഷന്റ്റെ സ്വാഗത ഗാനത്തിനുള്ള വരികള്‍ (Lyrics) യുകെയിലെ ക്നാനായ അംഗങ്ങളില്‍ നിന്നും ക്ഷണിച്ചപ്പോള്‍ ലഭിച്ച ഏഴ് എന്‍ട്രികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണല്‍ മ്യൂസിക് സി. ഡി യില്‍ പാടുവാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വാഗത ഗാനമടക്കം ഏഴ് പാട്ടുകള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്റ്റി ആന്റ്റണി അങ്കമാലിയാണ്. ഇതില്‍ സ്വാഗതഗാനമൊഴിച്ചുള്ള ആറ് പാട്ടുകളാണ് നിങ്ങളുടെ സ്വരമാധുരിക്കായി കാത്തിരിക്കുന്നത്.
യു. കെ. കെ. സി. എ എന്ന സംഘടനയെ കൂടുതല്‍ ജനകീയമാക്കുന്നതിനോടൊപ്പം യൂണിറ്റംഗങ്ങളുടെ കഴിവുകള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്ന ഈ സംരംഭത്തില്‍ നല്ല സ്വരമാധുരിയും ശബ്ദഗാംഭീര്യവും ഉള്ള ആര്‍ക്കും പങ്കെടുക്കാം, പക്ഷെ ഓഡീഷന് റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും സിഡിയില്‍ പാടാനുള്ള അവസരം ലഭിക്കുക. ഓഡീഷനിലേയ്ക്കായി, ഒരു മിനിറ്റില്‍ കുറയാത്ത, നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഗാനം കരോക്കെ (karaoke) യോട് കൂടിയോ അല്ലാതെയോ സ്വന്തം ശബ്ദത്തില്‍ പാടി സെന്‍ട്രല്‍ കമ്മിറ്റിക്കയച്ചു തരിക. ഷാന്റ്റി ആന്റ്റണി ഉള്‍പ്പെടുന്ന പാനലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.
നിബന്ധനകള്‍
1) 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവര്ക്കും (Male & Female) പങ്കെടുക്കാം.
2) യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ ആയിരിക്കണം മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
3) 2017 ജൂണ്‍ 25 (ഞായറാഴ്ച്ച) വൈകുന്നേരം 5 മണിക്ക് മുന്‍പായി അപേക്ഷകള്‍ UKKCA പ്രസിഡന്റ്റ് അല്ലെങ്കില്‍ സെക്രട്ടറിയുടെ പക്കല്‍ എത്തിച്ചേരേണ്ടതാണ്.
4) തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റുഡിയോ റിക്കോര്ഡിംഗിന്റ്റെ ചിലവിലേക്കായി £75 നല്‍കേണ്ടതാണ്.
5) കൂടുതല്‍ പേര്‍ക്ക് അവസരം കൊടുക്കുന്നതിന്റ്റെ ഭാഗമായി ഒരു കുടുംബത്തില്‍ നിന്നും ഒരു എന്‍ട്രി മാത്രമായിരിക്കും സ്വീകരിക്കുക.
6) സിഡിയുടെ നിര്‍മ്മാണം, വിതരണം, പാട്ടുകളുടെ കോപ്പി റൈറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്തിമതീരുമാനം UKKCA സെന്‍ട്രല്‍ കമ്മിറ്റിക്കായിരിക്കും.
എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു – യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റി.
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- നഴ്സുമാരുടെ മിനിമം വേതനം പുതുക്കി; അടിസ്ഥാനശമ്പളം 20,000 തിരുവനന്തപുരം: ലോങ് മാർച്ച് ഉൾപ്പെടെ കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഭീഷണിക്കിടെ ശമ്പള പരിഷ്കരണം സംബന്ധിച്ച വിജ്ഞാപനം രാത്രിയോടെ സർക്കാർ പുറത്തിറക്കി. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമംവേതനം പുതുക്കിനിശ്ചയിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ 8975 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാനശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. പുതുക്കിയ വേതന വർധനവിന് 2017 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും.ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000 രൂപമുതൽ 22,
- ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഈ സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുമ്പോള്‍ രഘുറാം രാജന് കൈവരിച്ച നേട്ടങ്ങളും,
- എസ്ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്; എസ് പി എ.വി ജോർജ്ജിനെതിരെയും വിമർശനം കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും വരാപ്പുഴ സിഐയ്ക്കെതിരായ അന്വേഷണം തുടരണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. കമ്മീഷന് ആവശ്യപ്പെട്ടു. അന്വേഷണത്തിനിടയ്ക്ക് ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സ്ഥലം മാറ്റിയ നടപടിയെ കമ്മീഷന് വിമര്‍ശിച്ചു. എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്
- ലണ്ടനില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്ത് ന്യൂഡല്‍ഹി: ലണ്ടനില്‍ സന്ദര്‍ശനം നടത്തവെ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പതിഷേധവുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ രംഗത്ത്. വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്ശത്തിനെകതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര വേദിയില്‍ ഡോക്ടര്‍മാരുടെ സമൂഹത്തെ ഒന്നാകെ കരിപൂശുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തെയും വിശ്വാസത്തെയുമാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം ബാധിക്കുക എന്നും,
- ലിഗയുടേത് കൊലപാതകം, അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി: സഹോദരി ഇല്‍സ തിരുവനന്തപുരം: ചികിത്സയ്ക്കിടെ കാണാതായ ലാത്വിയന്‍ സ്വദേശിനി ലിഗയെ തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് കുടുംബം. ലിഗയെ കാണാതായ സംഭവത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം ആരോപിച്ചു. ലിഗയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി സഹോദരി ഇല്‍സ അഭിപ്രായപ്പെട്ടു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം. ഇക്കാര്യം വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ലിഗയുടെ സഹോദരി ഇലീസ് ചൂണ്ടിക്കാട്ടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നാണ് പറയുന്നതെങ്കില്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്നും ലിഗയുടെ മരണത്തില്‍

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages