സിംഗപ്പൂർ സിറ്റി: പറഞ്ഞുറപ്പിച്ച കാര്യങ്ങൾക്ക് മാറ്റമില്ലെങ്കിൽ നാളെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നും സിംഗപ്പൂരിൽ ഒന്നിച്ചിരിക്കും. ഇരുരാഷ്ട്രത്തലവൻമാരും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയെന്ന വിശേഷണവും ഉച്ചകോടിക്കുണ്ട്. ചരിത്രം വഴിമാറുന്ന ചർച്ചക്ക് മുന്നോടിയായി കിമ്മും ട്രംപും പരിവാരസമേതം സിംഗപ്പൂരിലെത്തി.
എയർ ചൈന 747 വിമാനത്തിൽ കിമ്മാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. സഹോദരിയായ കിം യോ ജോങ്ങും ഉച്ചകോടിക്ക്എത്തിയിട്ടുണ്ട്. കിമ്മിനെ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണന് ചാൻകി വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ് കിം വിമാനത്താവളത്തിൽ നിന്നു പുറത്തുകടന്നത്. പ്രധാനമന്ത്രി ലീ സീൻ ലൂങ്ങുമായും കിം കൂടിക്കാഴ്ച നടത്തി. കിമ്മിനു പിന്നാലെ ട്രംപും സിംഗപ്പൂരിൽ എത്തി.എയർഫോഴ്സ് വൺ വിമാനത്തിൽ ജി 7 ഉച്ചകോടി േവദിയായ കാനഡയിൽനിന്നാണ് ട്രംപ് സിംഗപ്പൂരിലേക്ക് തിരിച്ചത്.
സമാധാനത്തിെൻറ ഒരു ചെറിയ ചുവടുവെപ്പ് എന്നാണ് കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപും നാളെ സിംഗപ്പൂർ പ്രധാനമന്ത്രിയെ കാണും. കിമ്മിെൻറയും ട്രംപിെൻറയും ചലനങ്ങൾ ഒപ്പിയെടുക്കാൻ 3000ത്തോളം മാധ്യമപ്രവർത്തകരും എത്തിയിട്ടുണ്ട്.
ജൂൺ 12 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറരക്ക് സിംഗപ്പൂരിലെ സെന്തോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ് ചരിത്ര നിമിഷം. സെന്തോസ ദ്വീപിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാപെല്ല ഹോട്ടലുൾപ്പെടെ അതീവ സുരക്ഷ മേഖലയായി തിരിച്ചാണ് ക്രമീകരണങ്ങൾ. കാപെല്ലയും യൂനിവേഴ്സൽ സ്റ്റുഡിയോയുമടങ്ങുന്ന ഭാഗം അതീവ സുരക്ഷ മേഖലയായും അതിനു പുറത്തുള്ള ഭാഗം പ്രത്യേക സുരക്ഷമേഖലയായുമാണ് തരംതിരിച്ചത്. വേദികളിൽ സിംഗപ്പൂർ സുരക്ഷവിഭാഗവും കാവലിനുണ്ട്.
click on malayalam character to switch languages