1 GBP = 103.87

പാകിസ്ഥാനില്‍ തുറുങ്കില്‍ കഴിയുന്ന മകനെ കാണാന്‍ അമ്മക്ക് വിസ അനുവദിക്കുന്നില്ല; പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുഷമ സ്വരാജ്

പാകിസ്ഥാനില്‍ തുറുങ്കില്‍ കഴിയുന്ന മകനെ കാണാന്‍ അമ്മക്ക് വിസ അനുവദിക്കുന്നില്ല; പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് പാകിസ്ഥാനിലേക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടി നല്‍കാത്ത പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രംഗത്ത്. ജാദവിനെ കാണുന്നതിനായി പാകിസ്ഥാനിലേക്ക് പോകുന്നതിനായി അമ്മയ്ക്ക് വിസ നല്‍കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ കത്തിന് മറുപടി നല്‍കാനുള്ള സാമാന്യമര്യാദ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കാണിച്ചില്ലെന്ന് സുഷമ പറഞ്ഞു.

ഞാന്‍ അയച്ച കത്ത് കിട്ടിയെന്ന് സ്ഥിരീകരിക്കാന്‍ പോലും അസീസ് തയ്യാറായില്ല. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് എന്നെസമീപിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ, അവരുടെ എല്ലാ വികാരങ്ങളും മനസിലാക്കി സഹായിക്കാനുള്ള മാന്യത എന്നും കാണിച്ചിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ സര്‍താജ് അസീസിന്റെ അഭ്യര്‍ത്ഥന ഞാന്‍ അംഗീകരിച്ചിട്ടുണ്ടെന്നത് മറക്കരുത് സുഷമ പറഞ്ഞു.

പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയായ അവന്തിക ജാദവിന്റെ അപേക്ഷയിന്മേലാണ് പാകിസ്ഥാന്റെ നിസഹകരണ മനോഭാവം. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണെ ബലൂചിസ്ഥാനില്‍ നിന്നും പാകിസ്ഥാന്‍ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ പാക് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ഈ വിധിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും സ്‌റ്റേ വാങ്ങുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more