1 GBP = 104.17

ഗുർദാസ്പൂരിൽ ബി.ജെ.പിയെ തകർത്ത് കോൺഗ്രസ്; ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെ

ഗുർദാസ്പൂരിൽ ബി.ജെ.പിയെ തകർത്ത് കോൺഗ്രസ്; ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെ

ഗുർദാസ്പൂർ: പഞ്ചാബിലെ ബി.ജെ.പി ശക്തി കേന്ദ്രമായ ഗുർദാസ്പുർ ലോക് സഭാ മണ്ഡലത്തിെല ഉപെതരഞ്ഞെടുപ്പിൽ കോൺഗ്രസിന് 10,8230 വോട്ടിെൻറ ഭൂരിപക്ഷം. ബി.ജെ.പി, കോൺഗ്രസ്, ആംആദ്മി പാർട്ടികളുടെ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖർ നേടിയത്.

രണ്ട് കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിക്ക് വോെട്ടണ്ണൽ തുടങ്ങി. ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ ആറുമാസം പ്രായമായ കോൺഗ്രസ് സർക്കാറിനുള്ള ജനകീയതയാണ് തെരെഞ്ഞടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിനുള്ള ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ വിജയാഹ്ലാദം
നടനും രാഷ്ട്രീയക്കാരനുമായ വിനോദ് ഖന്ന നാലു തവണ ബി.ജെ.പി ടിക്കറ്റിൽ ഗുർദാസ്പൂരിൽ നിന്ന് ലോക്സഭയിെലത്തിയിരുന്നു. ഖന്നയുെട മരണത്തോടെയാണ് സീറ്റ് ഒഴിവു വന്നത്. സീറ്റ് തിരിച്ചു പിടിക്കാൻ ബി.ജെ.പി എല്ലാ വിധം ശ്രമവും നടത്തിയിരുന്നെങ്കിലും പുറംതള്ളപ്പെടുകയായിരുന്നു. സ്വരൺ സലാരിയ, റിട്ട. മേജർ ജനറൽ സുരേഷ് ഖജുറിയ എന്നിവരായിരുന്നു ബി.ജെ.പി, എ.എ.പി സ്ഥാനാർഥികൾ. ഇവരടക്കം 11സ്ഥാനാർഥിയാകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഒക്ടോബർ 11ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 56 ശതമാനമായിരുന്നു പോളിങ്ങ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more