1 GBP = 103.76

വരാപ്പുഴ: രണ്ട് എ.എസ്.ഐമാരടക്കം നാല് പൊലീസുകാരെ കൂടി പ്രതികളാക്കി

വരാപ്പുഴ: രണ്ട് എ.എസ്.ഐമാരടക്കം നാല് പൊലീസുകാരെ കൂടി പ്രതികളാക്കി

കൊച്ചി: വരാപ്പുഴയിൽ ദേവസ്വംപാടത്ത് ശ്രീജിത്ത് എന്ന യുവാവ് കസ്റ്രഡിയിൽ മരിക്കാനിടയായ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി പ്രതികളാക്കി. ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിക്കുന്പോൾ സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐ ജയാനന്ദൻ, എ.എസ്.ഐ സന്തോഷ് ബേബി, സി.പി.ഒമാരായ സുനിൽ കുമാർ, ശ്രീരാജ് എന്നിവരെയാണ് പ്രതികളാക്കിയത്. ശ്രീജിത്തിനെ അന്യായമായി തടങ്കലിൽ വച്ച് മർദ്ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവർക്കെതിരായ കുറ്റം.

ഇവരെ പ്രതികളാക്കി കൊണ്ടുള്ള റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. നേരത്തെ, പറവൂർ സി.ഐ ക്രിസ്‌പിൻ, വരാപ്പുഴ എസ്.ഐ ദീപക്ക് എന്നിവരേയും റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായിരുന്നു സുമേഷ്, ജിതിൻ, സന്തോഷ് എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. 
അതേസമയം, വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ ദേവസ്വംപാടത്ത് എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ വിപിൻ, തുളസീദാസ്, അജിത് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. വരാപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത പലകേസുകളിലും ഇവർ പ്രതികളായിരുന്നു. വാസുദേവനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികൾ ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. വീടാക്രമിച്ചത്തിൽ മനംനൊന്ത് വാസുദേവൻ ജീവനൊടുക്കിയിരുന്നു. തുടർന്നാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more