1 GBP = 103.33

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണം വിപുലീകരിച്ചു, 21പേർ ആശുപത്രിയിൽ; റഷ്യയുടെ കരങ്ങൾ ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെന്ന് തെരേസാ മേയ്

സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണം; അന്വേഷണം വിപുലീകരിച്ചു, 21പേർ ആശുപത്രിയിൽ; റഷ്യയുടെ കരങ്ങൾ ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെന്ന് തെരേസാ മേയ്

സാലിസ്ബറി: കഴിഞ്ഞ ഞായറാഴ്ച സാലിസ്ബറിയിലെ മാൾട്ടിങ്‌സ് ഷോപ്പിംഗ് സെന്ററിന് സമീപം ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനും മകളും നെർവ് ഏജന്റുകൾ ഉപയോഗിച്ച ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് 21 പേർ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയാണ് ചികിത്സ തേടിയത്. ഇതിൽ ഗുരുതരാവസ്ഥയിലായ ഒരു പോലീസ് ഉദ്യോഗസ്ഥൻ തുടക്കത്തിൽ തന്നെ സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇദ്ദേഹം റഷ്യൻ ചാരൻ സ്ക്രിപാലിന്റെ വീട്ടിൽ മാത്രമാണ് സംഭവത്തിന് ശേഷം അന്വേഷണത്തിനെത്തിയതെന്ന് വ്യക്തമായി. സ്ക്രിപാലിന്റെ വീട്ടിൽ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റിരിക്കുന്നതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ സ്ക്രിപാലിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അതോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും അടക്കം ചെയ്ത സിമിത്തേരി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിമിത്തേരി സീൽ ചെയ്ത് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ സ്ക്രിപാലിന്റെ സമീപത്തെ റോഡുകളും സീൽ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു.

സെർഗെയ് സ്ക്രിപാലും(66) മകൾ യൂലിയയും(33) ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തന്നെയാണ്. അതേസമയം ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തെരേസാ മേയ് മുന്നറിയിപ്പ് നൽകി. സൈനിക നടപടിയുൾപ്പെടെയുള്ള കാര്യങ്ങളാകും ആലോചിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. എം ഐ 6 മുൻ റഷ്യൻ ചാരനും മുൻ റഷ്യൻ മിലിട്ടറി കേണലുമായ സെർഗോയ് സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചത് നെർവ് ഏജന്റുകൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. അതി മാരക വിഷ പദാർത്ഥങ്ങൾ ഉള്ള നെർവ് ഏജന്റ് മനുഷ്യന്റെ നാഡീ വ്യൂഹങ്ങളെ അപ്പാടെ തകർത്ത് ജീവന് തന്നെ അപകടമുണ്ടാക്കുന്നവയാണ്. എന്നാൽ നെർവ് ഏജന്റ് ഏതാണെന്ന് സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. സാലിസ്ബറിക്കടുത്ത് തന്നെ പോർട്ടൻ ഡൗണിലെ മിലിട്ടറി ലാബിൽ ഇതിന്റെ പരിശോധനകൾ നടന്ന് വരികയാണ്.

സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരനെ വധിക്കാൻ ശ്രമിച്ചത് നെർവ് ഏജന്റുകൾ ഉപയോഗിച്ച്; ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി ഗുരുതരാവസ്ഥയിൽ; മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more