സാലിസ്ബറി: ഞായറാഴ്ച്ചയാണ് സാലിസ്ബറി സിറ്റി സെന്ററിലെ മാൾട്ടിങ്സ് ഷോപ്പിംഗ് മാളിന് സമീപം ബ്രിട്ടന്റെ മുൻ റഷ്യൻ ചാരനും യുവതിയും അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവതി ഇദ്ദേഹത്തിന്റെ മകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മുൻ റഷ്യൻ കേണലായ സെർഗെയ് സ്ക്രിപാലും(66) മകൾ യൂലിയയുമാണ് (33 ) അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. അതി മാരക വിഷ പദാർത്ഥത്തിന്റെ സാനിദ്ധ്യം ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ എന്താണ് പദാര്തഥമെന്ന് കണ്ടെത്തിയിട്ടില്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്ചയുടൻ തന്നെ അത്യാഹിത വിഭാഗം മുഴുവൻ അടച്ച് പൂട്ടിയിരുന്നു. ഫയർ ഫൈറ്റേഴ്സ് എത്തി മുഴുവൻ ആണു വിമുക്തമാക്കിയതിന് ശേഷമാണ് ആശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിച്ച് തുടങ്ങിയത്.
രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഒരു എമർജൻസി സ്റ്റാഫും ഉൾപ്പെടെ പത്തോളം പേർക്ക് സംഭവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സ നൽകുന്നതായി അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ മൾട്ടിങ്സ് ഷോപ്പിംഗ് മാളിന് സമീപത്തെ സിസ്സി റെസ്റ്റോറന്റ് പോലീസ് സീൽ ചെയ്തിരുന്നു. ഇന്ന് അതിനടുത്തുള്ള ദി മിൽ പബ്ബും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സീൽ ചെയ്തു.
മുൻ റഷ്യൻ ആർമി കേണൽ കൂടിയായ സ്ക്രിപാൽ ബ്രിട്ടനും അമേരിക്കയ്ക്കും വേണ്ടി ചാരപ്രവർത്തി നടത്തിയിരുന്നു. 2006ൽ പിടിക്കപ്പെട്ട ഇദ്ദേഹത്തെ 13 വർഷത്തെ തടവിനാണ് മോസ്കോ കോടതി ശിക്ഷിച്ചത്. അതേസമയം 2010ൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇദ്ദേഹത്തെയും മറ്റ് നാല് പേരെയും റഷ്യൻ സർക്കാർ വെറുതെ വിട്ടിരുന്നു. പകരമായി യു എസ് സർക്കാർ ബന്ദിയാക്കിയ പത്തോളം റഷ്യൻ ചാരന്മാരെ റഷ്യക്ക് കൈമാറുകയും ചെയ്തിരുന്നു. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയതിന് തനിക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലമായി ലഭിച്ചിരുന്നുവെന്ന് സക്രിപാല് കോടതിയെ ധരിപ്പിച്ചിരുന്നു. സാലിസ്ബറിയിലെ ക്രിസ്റ്റീ മില്ലർ റോഡിൽ ഇദ്ദേഹം ഒരു വീട് 2011 നവംബറിൽ വാങ്ങിയിരുന്നു. ഇവിടെയായിരുന്നു സ്ക്രിപാൽ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന യുവതി ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ ഒരു കാർ അപകടത്തിൽ മരിച്ചിരുന്നു. ഒരു മകനും മുൻപ് റഷ്യയിൽ കാർ അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനുമൊത്താണ് സാലിസ്ബറിയിൽ താമസം. സാലിസ്ബറിയിലെ സംഭവുമായി ബന്ധപ്പെട്ട് സ്കരിപാലിന്റെ ക്രിസ്റ്റി മില്ലർ റോഡിലെ വീട് പോലീസ് നിരീക്ഷണത്തിലാണ്.
2006ൽ സെൻട്രൽ ലണ്ടനിലെ മേ ഫെയറിലെ മില്ലേനിയം ഹോട്ടലിൽ മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അലക്സാണ്ടർ കൊല്ലപ്പെട്ടിരുന്നു. ഐസ് ടീയിൽ റേഡിയോ ആക്റ്റീവ് പൊളോണിയം എന്ന മാരക വിഷം കലർത്തിയാണ് ഇയ്യാളെയും വധിച്ചത്. അന്ന് ആ സംഭവം അന്താരാഷ്ട്ര ശ്രദ്ധ ഏറെ നേടിയിരുന്നു. സമാന രീതിയിലാണ് സാലിസ്ബറിയിലും നടന്നതെന്ന് അലക്സാണ്ടറുടെ വിധവ ആരോപിക്കുന്നു. മാതൃ രാജ്യത്തെ ചതിച്ച ആരെയും വെറുതെ വിടില്ലെന്ന് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ക്രെംലിനുമായി സംഭവവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുന്നുണ്ട്.
click on malayalam character to switch languages