1 GBP = 104.22
breaking news

കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഗൗരിയ്ക്ക് ആദ്യം ചികിത്സ നിഷേധിച്ചെന്ന്

കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഗൗരിയ്ക്ക് ആദ്യം ചികിത്സ നിഷേധിച്ചെന്ന്

കൊല്ലം: അദ്ധ്യാപികമാരുടെ ശകാരത്തെ തുടർന്ന് സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ കൊല്ലം കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിനി ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടെന്ന് പൊലീസ്​. ഗുരുതരമായി പരിക്കേറ്റ കൊല്ലം ബെൻസിഗർ ആശുപത്രിയിൽ നാലു മണിക്കൂറോളം ചികിത്സ ലഭിക്കാതെ പോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആശുപത്രിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയിലെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരി ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗൗരിയ്ക്ക് തലയ്ക്കും നട്ടെല്ലിനും പരിക്കുണ്ടായിരുന്നു. എങ്കിലും കുട്ടി ബോധാവസ്ഥയിൽ ആയിരുന്നു. സംസാരിക്കാനും കഴിയുന്ന അവസ്ഥയിലായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും കുട്ടിയെ കാണാനോ മൊഴിയെടുക്കാനോ ഡോക്ടർമാർ അനുവദിച്ചില്ല. ആശങ്കപ്പെടാനില്ലെന്നും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും ഡോക്ടർമാർ പറഞ്ഞതായാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാവാതിരുന്ന ഡോക്ടർമാർ സ്‌കാനിംഗ് നടത്താനും തയ്യാറായില്ല. മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് ഗൗരിയുടെ നില കൂടുതൽ വഷളാക്കിയതെന്നും പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more