1 GBP = 104.19

രാജേഷ് വധം: തിരക്കഥ സത്താറിന്‍റേത്; കൊലക്ക് കാരണം സത്താറിെൻറ മുൻ ഭാര്യയുമായുള്ള ബന്ധമെന്ന് പൊലീസ്

രാജേഷ് വധം: തിരക്കഥ സത്താറിന്‍റേത്; കൊലക്ക് കാരണം സത്താറിെൻറ മുൻ ഭാര്യയുമായുള്ള ബന്ധമെന്ന് പൊലീസ്

ആറ്റിങ്ങൽ: ഓച്ചിറ സ്വദേശിയും വിദേശത്തെ വ്യവസായിയുമായ സത്താറിെൻറ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധത്തിലെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ബന്ധം വേര്‍പെടുത്തിയിട്ടും ഭാര്യ മറ്റുള്ളവരോട് അടുക്കുന്നത് സത്താറിന് സഹിക്കാനായില്ല. അങ്ങനെയാണ് സാലിഹിനോട് രാജേഷിനെ വകവരുത്തുന്നകാര്യം പറഞ്ഞത്. ആദ്യമൊന്നും സാലിഹ് അതിന് തയാറായില്ല. തെൻറ വ്യവസായങ്ങളുടെ പാര്‍ട്ണര്‍ ആക്കാമെന്ന മോഹനവാഗ്ദാനത്തില്‍ സാലിഹ് വീഴുകയായിരുന്നു.

ഖത്തറില്‍െവച്ചാണ് രാജേഷിനെ കൊല്ലാനുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്തത്. അതിനായി നേരിട്ട് ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലൂടെയും പോകുകയും വരികയും ചെയ്യരുതെന്ന് സത്താര്‍ സാലിഹിനോട് നിർദേശിച്ചു. കേരളത്തിലേക്കുള്ള യാത്ര നേപ്പാൾ വഴിയാക്കാനും നിർദേശിച്ചു. ഇതനുസരിച്ച് സാലിഹ് മാര്‍ച്ച് 15ന് ഖത്തറില്‍നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ എത്തി. അവിടെനിന്ന് 16ന് ബസില്‍ യാത്ര ആരംഭിച്ചു. 18ന് ഡല്‍ഹിയില്‍ എത്തി. അവിടെെവച്ചാണ് മറ്റൊരു പ്രതിയായ അപ്പുണ്ണിയെ വിവരം അറിയിച്ചത്. അപ്പുണ്ണിയാണ് സ്വാതി സന്തോഷുമായി ബന്ധപ്പെട്ട് പദ്ധതികള്‍ക്ക് പൂര്‍ണരൂപം നല്‍കിയത്.

19ന് ബംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിയ സാലിഹ് അപ്പുണ്ണിയുടെ നിർദേശപ്രകാരം 24ന് വള്ളിക്കീഴിലെ സനുവിെൻറ വാടകവീട്ടില്‍ എത്തി. അപ്പുണ്ണി അഡ്മിനായ ചങ്ക്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ് സംഗമത്തിനായാണ് സാലിഹ് എത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ 25ന് ആഘോഷം നടന്നു. മദ്യപിച്ചും പാട്ടുപാടിയുമായിരുന്നു ആഘോഷം. 26ന് സാലിഹ്, അപ്പുണ്ണി, സനു, സ്വാതി സന്തോഷ് എന്നിവര്‍ രാവിലെ മടവൂരിലെത്തി നിരീക്ഷണം നടത്തി. അന്ന് ഉച്ചയോടെ സാലിഹും അപ്പുണ്ണിയും രാജേഷിെൻറ കടയിലെത്തി നേരിട്ട് കണ്ട് സംസാരിച്ചു. ഒരു ഷോർട്ട് ഫിലിം നിര്‍മിക്കണമെന്നും അതിനുള്ള കഥയും പണവും ഉണ്ടെന്നും പരിചയസമ്പന്നനായ ഒരാളെന്ന നിലക്ക് രാജേഷിനെ ഏല്‍പിക്കാനാണ് താൽപര്യമെന്നും പറഞ്ഞ് രാജേഷുമായി ഏറെനേരം സംസാരിച്ചു.

തനിക്ക് ഇപ്പോള്‍ സഹായിക്കാനാവില്ലെന്നും നാളെ ചെന്നൈയിൽ ജോലിക്കായി പോകുകയാണെന്നും രാജേഷ് പറഞ്ഞപ്പോള്‍ ഇതുപോലുള്ള ആരെയെങ്കിലും ബന്ധപ്പെടുത്തിത്തരണമെന്നായി. രാജേഷിെൻറ നിർദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട പലരെയും ഇവര്‍ ബന്ധപ്പെട്ടു. അതും രാജേഷിെൻറ ഫോണില്‍നിന്നായിരുന്നു. ഇതിനിടയില്‍ രാജേഷിെൻറ അന്നത്തെ പരിപാടികൾ മുഴുവന്‍ അവര്‍ മനസ്സിലാക്കി. രാത്രി പ്രോഗ്രാമിന് പോയി വെളുപ്പിന് എത്തുമെന്ന് രാജേഷ് തന്നെയാണ് സംഘത്തോട് പറഞ്ഞത്.

തിരിച്ചുപോയി സനുവിെൻറ വീട്ടില്‍ തങ്ങിയ ഇവർ അന്ന് പുലർച്ചെ രാജേഷ് പ്രോഗ്രം കഴിഞ്ഞ് എത്തുന്നതും കാത്ത് ജങ്ഷനില്‍ പലകുറി കറങ്ങി. 1.30ഓടെ എത്തി കടയില്‍ കയറിയ രാജേഷിനെ സാലിഹ്, അപ്പുണ്ണി, സ്വാതി സന്തോഷ് എന്നിവര്‍ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടൻ തടുക്കാൻ ശ്രമിച്ചപ്പോൾ അയാളെയും വെട്ടി പരിക്കേല്‍പിച്ചു. ഭയന്ന് കുട്ടന്‍ ഓടിപ്പോയി. തുടർന്ന് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം സംഘം കാറില്‍ വള്ളിക്കീഴിലെ സനുവിെൻറ വീട്ടില്‍ എത്തിയശേഷം ബംഗളൂരുവിലേക്ക് പോയി. അവിടെനിന്ന് സാലിഹ് ഡല്‍ഹിയിേലക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. പിന്നീട് കാഠ്മണ്ഡു വഴി സാലിഹ് ഖത്തറില്‍ തിരിച്ചെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more