1 GBP = 103.33

സ്വകാര്യത മൗലിക അവകാശമാണോ?സുപ്രീം കോടതിവിധി അല്‍പ്പസമയത്തിനകം

സ്വകാര്യത മൗലിക അവകാശമാണോ?സുപ്രീം കോടതിവിധി അല്‍പ്പസമയത്തിനകം

സ്വകാര്യത മൗലിക അവകാശമാണോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് അല്‍പ്പസമയത്തിനകം വിധി പുറപ്പെടുവിക്കും. ഓഗസ്റ്റ് രണ്ടിന ്‌വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി മാറ്റിവെയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറ് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിന് പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡേ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എം.എം. സപ്രൈ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒന്‍പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിയ്്ക്കുന്നുവെന്ന ഹര്‍ജി പരിഗണിയ്ക്കവേയാണ് സ്വകാര്യത മൗലിക അവകാശമാണോ എന്ന് സുപ്രിംകോടതിയുടെ ഒന്‍പതംഗ ഡിവിഷന്‍ ബെഞ്ച് പരിശോധിയ്ക്കുന്നത്. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗബെഞ്ച് കേസ് വിശാല ബെഞ്ചിന് വിശുകയായിരുന്നു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒന്‍പതംഗ ഡിവിഷന്‍ ബെഞ്ചിന് വിടുകയായിരുന്നു.

1954 സെ സുപ്രീംകോടതിയുടെ എട്ടംഗ ബെഞ്ചിന്റെ വിധി പ്രകാരം സ്വകാര്യത മൗലിക അവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല. ഈ വിധി ശരിയാണോയെന്നാണ് ഒന്‍പതംഗ ബെഞ്ച് പരിശോധിയ്ക്കുന്നത്. ആധാര്‍ കേസ് എത്ര ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒന്‍പതംഗ ബെഞ്ചിന്റെ വിധിയ്ക്ക് ശേഷം തീരുമാനിക്കും. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലിക അവകാശമല്ലെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more