1 GBP = 103.14

ഓഖി ദുരന്തത്തിൽ 300 പേരെ കാണാതായി; 60 മരണം; 44 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

ഓഖി ദുരന്തത്തിൽ 300 പേരെ കാണാതായി; 60 മരണം; 44 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ കാണാതായവരുടെ പുതിയ കണക്കുമായി സർക്കാർ. 300 പേരെ കാണാതായെന്നാണ് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പുതിയ കണക്ക്. എഫ്.െഎ.ആർ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ എഫ്.െഎ.ആർ കൂടാതെയുള്ളവര്‍: കൊല്ലം – 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. എന്നാൽ മരണസംഖ്യ 70 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്നാട്ടിൽ 14 പേരാണ് ഒാഖി ദുരന്തത്തിൽ മരിച്ചത്.

ബേപ്പൂർ പുറംകടലിൽ നാവികസേനയുടെ ഐ.എൻ.എസ് സുഭദ്ര എന്ന കപ്പല്‍ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതടക്കം നിലവിൽ 44 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. തിരുവനന്തപുരം-ഒമ്പത്, കൊല്ലം-രണ്ട്, എറണാകുളം-ഏഴ്, തൃശൂർ-രണ്ട്, മലപ്പുറം-മൂന്ന്, കോഴിക്കോട്-21 എന്നിങ്ങനെയാണ് കണക്ക്.
പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെതുടര്‍ന്നാണ് നാവികസേന തിരച്ചില്‍ നടത്തിയത്.
ദുരന്തമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും കാണാതായവരുടെ കണക്കുകളിലെ അവ്യക്തത തുടരുകയാണ്. ചെറുവള്ളങ്ങളിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തിൽപെട്ടിട്ടുണ്ട്.

177 പേരെ കണ്ടെത്താനുണ്ടെന്ന് കാട്ടി പൊലീസ് എഫ്.ഐ.ആർ തയാറാക്കിയപ്പോൾ, ഇനി കണ്ടെത്താനുള്ളത് 105 പേരെ മാത്രമാണെന്നാണ് റവന്യൂ വകുപ്പിെൻറ കണക്ക്. വിവിധ സ്റ്റേഷനുകളിൽനിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് കഴിഞ്ഞദിവസം പൊലീസ് പുതിയ കണക്ക് തയാറാക്കിയത്.

ഫിഷറീസ് വകുപ്പിെൻറ കണക്കനുസരിച്ച് ചെറുബോട്ടുകളിൽ പോയ 94 പേരെയും താങ്ങൽ വള്ളങ്ങളിൽ പോയ 13 പേരെയും വലിയ ബോട്ടുകളിൽ പോയ 29 പേരെയും കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കനുസരിച്ച് ജില്ലയിൽനിന്ന് 256 മത്സ്യത്തൊഴിലാളികളെയാണ് കാണാനുള്ളത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റ് പല സ്ഥലങ്ങളിൽനിന്നും മത്സ്യബന്ധനത്തിന് പോയവരാണ്.
കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്.ഐ.ആർ തയാറാക്കിയിട്ടുണ്ടെങ്കിലും തുടർനടപടികൾക്കായി സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ്. ഉത്തരവിനുശേഷം മാത്രമേ, തിരിച്ചെത്താത്തവരെ ഇരകളായി പരിഗണിച്ച് നടപടിയുണ്ടാകൂ.

ഒഴുകി നടന്ന നാല് വള്ളങ്ങൾ കൂടി കണ്ടെത്തി
പരപ്പനങ്ങാടി: തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ആഴക്കടലിൽ നടത്തിയ പരിശോധനയിൽ ഒഴുകി നടക്കുന്ന നിലയിൽ നാല് വള്ളങ്ങൾ കൂടി കണ്ടെത്തി. താനൂർ, പരപ്പനങ്ങാടി മേഖലകളിൽ നിന്നാണ് വള്ളങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം തീരദേശ പൊലീസ് പൊന്നാനി ഹാർബറിൽ എത്തിച്ചു. പരപ്പനങ്ങാടി കടപ്പുറത്ത് കയറ്റിയിട്ട രണ്ടെണ്ണം പൊന്നാനിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ഒരാഴ്ചക്കുള്ളിൽ പത്തിലേറെ വള്ളങ്ങളാണ് കടലിൽനിന്ന് കരക്കെത്തിച്ചത്. ഭൂരിഭാഗം വള്ളങ്ങളും തമിഴ്നാട്ടിൽ നിന്നുള്ളവയാണ്.

ഒരു വള്ളം മാത്രമാണ് എൻജിൻ നമ്പർ അടിസ്ഥാനമാക്കി രജിസ്ട്രേഷൻ പരിശോധനയിൽ തിരിച്ചറിഞ്ഞത്. ഇത് പൂന്തുറ സ്വദേശി ജോസഫ് കെന്നഡിയുടേതാണ്. ഇതിൽ മീൻപിടിച്ചിരുന്ന നാലുപേരും ചുഴലിക്കാറ്റിൽ കടലിൽ മുങ്ങിയെങ്കിലും മീൻപിടിത്ത ബോട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more