1 GBP = 104.08

നോ ഡീൽ ബ്രെക്സിറ്റ്‌ ബോറിസ് ജോൺസണിന്റെ മുഖ്യ അജണ്ടയെന്ന് ഇയു ഉന്നത വൃത്തങ്ങൾ

നോ ഡീൽ ബ്രെക്സിറ്റ്‌ ബോറിസ് ജോൺസണിന്റെ മുഖ്യ അജണ്ടയെന്ന് ഇയു ഉന്നത വൃത്തങ്ങൾ

ബ്രെസ്സൽസ്: നിയമപ്രകാരം ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകേണ്ട അവസാന തിയതി ഒക്ടോബർ 31ന് ആഴ്ചകൾ മാത്രം ശേഷിക്കേ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്ക് പോക്കുകൾ നടക്കുന്നില്ലെന്ന ആക്ഷേപവുമായി ഇയു നേതാക്കൾ. 27 ഇയു അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ഇന്നലെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രതിനിധി സ്റ്റെഫാനി റിസോ നടത്തിയ ചർച്ചകളിലാണ് ബ്രിട്ടന്റെ ഭാഗത്ത് നിന്നുള്ള മെല്ലെപ്പോക്ക് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ്‌ നെഗോഷ്യേറ്ററായ മൈക്കിൾ ബാർണിയരുടെ ടീമംഗമാണ് സ്റ്റെഫാനി റിസോ.

യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് വ്യക്തമായ കരാറിന് രൂപം കൊടുക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സമ്മർദ്ദമില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇതുവരെയും ബ്രെക്സിറ്റ്‌ ചർച്ചകൾക്ക് മുന്നോട്ട് വരാത്തതും ആശങ്കയുളവാക്കുന്നതാണ്. നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പിലാക്കുകയാണ് ബോറിസിന്റെ മുഖ്യ അജണ്ടയെന്നും ഇയു നേതാക്കൾ ആരോപിക്കുന്നു.

ഐറിഷ് ബാക് സ്റ്റോപ്പ് സംബന്ധിച്ചാണ് ഇരുപക്ഷത്തും ആശയക്കുഴപ്പം നിലനിൽക്കുന്നത്. മുൻ
പ്രധാനമന്ത്രി തെരേസാ മെയ് അവതരിപ്പിച്ച കരാറിലെ പ്രമുഖ ഭാഗങ്ങൾ യൂറോപ്യൻ യൂണിയൻ തള്ളിയിരുന്നു. എന്നാൽ ബ്രെക്സിറ്റ്‌ സെക്രട്ടറി സ്റ്റീഫൻ ബാർക്ലെ പുതുതായി ചേർത്ത ഐറിഷ് ബാക് സ്റ്റോപ്പ് സംബന്ധിച്ച കരാറിലെ ഭാഗങ്ങളും അംഗീകരിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല. എന്നാൽ ഇതൊരു ഗെയിമിന്റ്റെ ഭാഗമെന്ന ആരോപണമാണ് സ്റ്റെഫാനി റിസ ഉന്നയിച്ചിരിക്കുന്നത്. പുതുതായി നൽകിയ കരാർ അംഗീകരിക്കണമെങ്കിൽ പോലും ഇനി അടുത്ത ഇയു ഉച്ചകോടിയിൽ 27 രാഷ്ട്രങ്ങളിലെ പ്രതിനിധികളും അംഗീകരിക്കണം. അടുത്ത ഉച്ചകോടി നടക്കുന്നത് ഒക്ടോബർ 17നാണ്. ബ്രെക്സിറ്റ്‌ നടപ്പിലാക്കുന്നതിന് രണ്ടാഴ്ച മുൻപ് മാത്രം നടക്കുന്ന ഉച്ചകോടിയിൽ തീരുമാനമെടുത്താലും സാങ്കേതികമായി നടപ്പിലാക്കാൻ കഴിയില്ല. സ്വാഭാവികമായി ഒക്ടോബർ 31ന് നോ ഡീൽ ബ്രെക്സിറ്റ്‌ തന്നെ നടപ്പിലാക്കുകയും ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more