1 GBP = 104.04
breaking news

മത്സരത്തിനിടെ എതിരാളി മലര്‍ത്തിയടിച്ച റസലിംഗ് താരം കഴുത്തൊടിഞ്ഞ് മരിച്ചു

മത്സരത്തിനിടെ എതിരാളി മലര്‍ത്തിയടിച്ച റസലിംഗ് താരം കഴുത്തൊടിഞ്ഞ് മരിച്ചു

പൂനെ: മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് ചികിത്സയിലായിരുന്ന റസലിംഗ് താരം മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ സ്വദേശിയായ നീലേഷ് കന്‍ദൂര്‍കര്‍ (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കോല്‍ഹാപൂരില്‍ നടന്ന ഒരു മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് പരുക്കേറ്റ നീലേഷ് കരാഡിലെ കൃഷ്ണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് നീലേഷ് മരണത്തിന് കീഴടങ്ങിയത്.

കോല്‍ഹാപൂരില്‍ നടന്ന ജ്യോതിബ ജത്ര എന്ന മഡ് റെസലിംഗ് മത്സരത്തിനിടെയാണ് സംഭവം. എതിരാളി മലര്‍ത്തിയടിച്ചതിനെ തുടര്‍ന്ന് തലയടിച്ച് വീണ നീലേഷിന്റെ കഴുത്തൊടിയുകയായിരുന്നു. ഉടന്‍ ഇയാളുടെ ബോധം നഷ്ടപ്പെട്ടു. മത്സരത്തിന്റെ സംഘാടകര്‍ ഉടന്‍ തന്നെ നീലേഷിനെ കോല്‍ഹാപൂരിലെ മെട്രോ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ നീലേഷിനെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ അതിനകം നീലേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇതേതുടര്‍ന്ന് നീലേഷിനെ കരാഡിലെ കൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസമായി അതീവഗുരുതരാവസ്ഥയില്‍ ജീവന് വേണ്ടി പേരാടിയ നീലേഷ് ഇന്ന് ഉച്ചതിരിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.

റെസലിംഗ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് നീലേഷ്. നീലേഷിന്റെ അച്ഛനും ജേഷ്ഠനൂം റസലിംഗ് താരങ്ങളായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇരുവരും ഇപ്പോള്‍ റസലിംഗ് ഉപേക്ഷിച്ച് കൂലിപ്പണി ചെയ്യുകയാണ്. ഇരുപതുകാരനായ നീലേഷ് റസലിംഗ് മേഖലയില്‍ വലിയ താരമാകുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more