1 GBP = 103.71
breaking news

ലണ്ടനിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മോപ്പഡിലെത്തി മുഖംമൂടി സംഘത്തിന്റെ ആക്രമണവും കൊള്ളയും

ലണ്ടനിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മോപ്പഡിലെത്തി മുഖംമൂടി സംഘത്തിന്റെ ആക്രമണവും കൊള്ളയും

ലണ്ടൻ: ലണ്ടൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന കത്തിക്കുത്ത് കൊലപാതകങ്ങൾക്ക് തുടർച്ചയായി കൊള്ളയും. ലണ്ടനിലെ ഫിഞ്ചിലിയിലാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറര മണിയോടെ ഭീകരാവസ്ഥ സൃഷ്ടിച്ച് കൊള്ളയും ആക്രമണവും നടന്നത്. തിരക്കേറിയ റോഡിൽ സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന 27കാരനായ ഡ്രൈവറുടെ അടുക്കലാണ് രണ്ട് മോപ്പഡുകളിലായെത്തിയ മുഖം മൂടിധാരികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം ഡ്രൈവറുടെയും കൂടെയുണ്ടായിരുന്ന ആളുടെയും വിലകൂടിയ വാച്ചുകൾ പിടിച്ച് പറിച്ചത്.

വാളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കൂടുതൽ പ്രതിരോധത്തിന് മുതിരാത്തത് കൊണ്ട് നിസ്സാര പരിക്കുകൾ മാത്രമേ സംഭവിച്ചുള്ളൂ. കാറിലുണ്ടായിരുന്ന രണ്ടുപേരുടെയും വിലകൂടിയ വാച്ചുകളാണ് നഷ്ടപ്പെട്ടത്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ സംഘം ഹെൽമറ്റുകളുപയോഗിച്ച് മുഖം മറച്ചിരുന്നു. വടിവാളും ഹാമറുകളുമാണ് സംഘം ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിന് ശേഷം സംഘത്തിലൊരാൾ കാറിന്റെ ബോണറ്റിൽ ചാടിക്കയറി വിൻഡ്സ്ക്രീൻ ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഡാഷ്‌കാമിൽ പതിഞ്ഞ ചിത്രങ്ങൾ പൊലീസാണ് പുറത്ത് വിട്ടിരിക്കുന്നത്. ആക്രമണത്തിന് ശേഷം നാലുപേരും മോപ്പഡുകളിൽ കയറി ബ്രെന്റ്ക്രോസ്സ് ഭാഗത്തേക്കാണ് പാഞ്ഞു പോയത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബാർനെറ്റ് സി ഐ ഡി വിഭാഗത്തിലെ ഡിറ്റക്ടീവുകളാണ് സംഭവം അന്വേഷിക്കുന്നത്. അതേസമയം മോപ്പഡ് സംഘം ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച നോർത്ത് ലണ്ടനിലെ എഡ്ജ്വെയറിൽ ഇരുപത്തിനാലുകാരിയായ ഒരു ശ്രീലങ്കൻ യുവതിയെ ആക്രമിച്ച് ഹാൻഡ്‌ബെഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more