1 GBP = 103.12

പറവൂരിലെ വീട്ടമ്മയുടെ കൊലപാതകം, ബലാത്സംഗശ്രമത്തിനിടെ; അന്യസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

പറവൂരിലെ വീട്ടമ്മയുടെ കൊലപാതകം, ബലാത്സംഗശ്രമത്തിനിടെ; അന്യസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം പറവൂരിനടത്ത് വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍. അസാം സ്വദേശിമുന്നയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബലാത്സംഗശ്രമത്തിനിടെയാണ് മോളി കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരാണ് സംഭവവത്തിന് പിന്നിലെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോളിയുടെ വീടിന് സമീപം താമസിച്ചിരുന്ന മുന്നയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണോ കൃത്യത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഇന്ന് രാവിലെയാണ് പറവൂരിന് സമീപം പുത്തന്‍വേലിക്കരയില്‍ ഡേവിഡിന്റെ ഭാര്യ മോളി കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണശേഷം മോളിയും ഭിന്നശേഷിക്കാരനായ മകനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ അറരയോടെ മകനാണ് അമ്മ വീട്ടില്‍ മരിച്ചുകിടക്കുന്നതായി അയല്‍വാസികളെ അറിയിച്ചത്. അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് കഴുത്തറുക്കപ്പെട്ട നിലയില്‍ മോളി കൊല്ലപ്പെട്ടകിടക്കുന്ന കാര്യം മനസിലായത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം റൂറൽ പോലീസ് മേധാവി എ.വി. ജോർജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

സാഹചര്യതെളിവുകളില്‍ നിന്ന് മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് മനസാലിക്കിയിരുന്നു. തുടര്‍ന്നാണ് മോളിയുടെ വീടിന് സമീപത്ത് താമസിക്കുന്ന മുന്നയെ കസ്റ്റഡിയിലെടുത്തത്. മോളിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് മുന്ന. ഇയാളെ ഇന്നലെ അര്‍ദ്ധരാത്രിയില്‍ മോളിയുടെ വീടിന് സമീപം കണ്ടിരുന്നുവെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more