1 GBP = 104.21

മോദിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ തടിച്ച് കൂടിയത് ആയിരക്കണക്കിന് ആളുകൾ

മോദിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ തടിച്ച് കൂടിയത് ആയിരക്കണക്കിന് ആളുകൾ

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ പാർലമെന്റ് ചത്വരത്തിൽ തടിച്ച് കൂടി. കത്വ, ഉന്നാവ് സംഭവങ്ങൾക്കെതിരെ രാജ്യാതിർത്തി കടന്നും പ്രതിഷേധം പുകയുന്നു. തെൻറ രാജ്യത്ത് രണ്ട് നിഷ്ഠുരമായ കൊലപാതകങ്ങൾ നടന്നിട്ടും നിശ്ശബ്ദത തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് ലണ്ടനിൽ പ്രതിഷേധമുയർന്നത്. കഠ്വ പെൺകുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം നടന്നത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു.

ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘കൊലയാളി മോദി തിരിച്ചുപോകൂ, ഞങ്ങൾ മോദിയുടെ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയത്തിന് എതിരാണ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഡൗണിങ് സ്ട്രീറ്റിനും ബ്രിട്ടീഷ് പാർലമെൻറിനും പുറത്ത് ജനം മോദിക്കെതിരെ അണിനിരന്നത്.

വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ ഇന്ത്യൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നീതി അന്യമാകുകയാണെന്നും ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അഭിഭാഷകൻ നവീന്ദ്ര സിങ് ചൂണ്ടിക്കാട്ടി. നാലുവർഷമായി മോദി ഭരിക്കുന്നു. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകളിൽ അദ്ദേഹത്തിെൻറ നയം മാറിയിട്ടില്ലെന്നും സിങ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായ ശേഷം മോദി രണ്ടാംതവണയാണ് ബ്രിട്ടനിലെത്തുന്നത്. ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ പീഡനങ്ങൾ വർധിക്കുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കുമെന്ന് ഭയക്കുന്നതായി പ്രതിഷേധകർ വിലയിരുത്തി.

യു.കെയിലെ ഇന്ത്യന്‍ സമൂഹത്തെക്കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, ദലിത്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളില്‍ മോദി നേരിട്ട് മറുപടി പറയണമെന്നാണ് ഇവരുടെ ആവശ്യം.ബ്രിട്ടീഷ് വിമന്‍ ഓര്‍ഗനൈസേഷന്‍, കാസ്റ്റ് വാച്ച് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്. ‘ബലാത്സംഗ സംസ്‌കാരം’, ‘ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള സംരക്ഷണം’ എന്നിവയെ എതിര്‍ത്തുകൊണ്ട് മോദിക്ക് കത്തുനല്‍കാനും 50 വനിതാ ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ രംഗത്തുള്ളവരും പദ്ധതിയിട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more