പ്രഥമ ലോക കേരള സഭക്ക് ഇന്ന് സമാപിക്കും. വിവിധ വിഷയങ്ങളിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വരും നാളുകളിൽ സംസ്ഥാനത്തെ വിവിധ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികൾ ഇതിനോടകംതന്നെ സന്നദ്ധത അറിയിച്ച് കഴിഞ്ഞു. പ്രധാനമായും പ്രമുഖ വ്യവസായി യൂസഫലി നടത്തിയ പ്രഖ്യാപനമാണ് ശ്രദ്ധേയം. രണ്ടു മാസത്തിനകം ഐ ടി മേഖലയിൽ പതിനായിരം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രവാസികളുടെ സഹായത്തോടെ കേരളത്തിൽ സമഗ്രവികസനം നടപ്പാക്കുന്നതിനൊപ്പം, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി സർക്കാർ സംഘടിപ്പിച്ച ലോക കേരളസഭ ഇന്ന് സമാപിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവതരിപ്പിച്ച കരട് രേഖയിന്മേൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തിരിന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം നിരവധി ആവശ്യങ്ങളും പ്രവാസികൾ ലോക കേരള സഭക്ക് മുന്നിൽ ഇന്നലെ അവതരിപ്പിച്ചു.
എന്നാൽ ധനകാര്യം, വ്യവസായം, കൃഷി, സ്ത്രീകളും പ്രവാസവും തുടങ്ങിയ വിഷയങ്ങളിലെ മേഖല സമ്മേളനങ്ങൾ ഇന്ന് നടക്കും. വരും നാളുകളിൽ സംസ്ഥാനത്തെ വിവിധ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് ലോക കേരള സഭയിൽ പങ്കെടുത്ത പ്രവാസികൾ ഇതിനോടകംതന്നെ സന്നദ്ധത അറിയിച്ച് കഴിഞ്ഞു.
തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്തവരുടെ പ്രതിനിധികൾ സഭക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കും. രണ്ട് ദിവസം ഉയർന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി വൈകിട്ട് മറുപടി നൽകും.
ബ്രിട്ടീഷ് മലയാളികളെ പ്രതിനിധീകരിച്ച് അഞ്ചു പേരാണ് കേരള ലോകസഭയ്ക്ക് എത്തിയത്. കാർമൽ മിറാൻഡ, രാജേഷ് കൃഷ്ണ, ഹരിദാസ് തെക്കേമുറി, അനു നായർ, രേഖാ ബാബുമോൻ തുടങ്ങിയവരാണ് സമ്മേളനവേദിയിൽ എത്തിയിട്ടുള്ളത്.
വൈകിട്ട് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്ന കലാപരിപാടികളോടെ പ്രഥമ ലോക കേരളസഭ സമാപിക്കും.
click on malayalam character to switch languages