1 GBP = 104.12

ലീഡ്‌സ് കാർ അപകടം; പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ലീഡ്‌സ് കാർ അപകടം; പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ലീഡ്‌സ്: ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ലീഡ്‌സിലെ മീൻവുഡ്‌ പ്രദേശത്തെ സ്റ്റോൺഗേറ്റ് റോഡിൽ നടന്ന നാടിനെ നടുക്കിയ കാറപകടത്തെ തുടർന്ന് കാറോടിച്ചിരുന്ന പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന മറ്റൊരു പതിനഞ്ചുകാരനെ പോലീസ് വെറുതെ വിട്ടു. മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചു പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മോഷ്ടിച്ചെടുത്ത റെനോൾട്ട് ക്ലിയോ കാറാണ് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ സംഭവസ്ഥലത്തും മറ്റ് മൂന്നുപേരും ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. അറസ്റ്റ് ചെയ്ത പതിനഞ്ചുകാരനും ആശുപത്രിയിലാണെന്നും എന്നാൽ ജീവന് അപകടമില്ലെന്നുമാണ് ലഭ്യമായ വിവരം.

ലീഡ്‌സിൽ മോഷ്ടിച്ച കാർ മരത്തിലിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ അഞ്ചു മരണം; കാറോടിച്ചത് പതിനഞ്ചുകാരൻ

പന്ത്രണ്ടുകാരനായ എല്ലിസ് തോൺടനും സഹോദരനായ പതിനഞ്ചുകാരൻ എലിയറ്റ് തോൺടനുമാണ് മരിച്ചവരിൽ രണ്ടു പേർ. മറ്റൊരു പതിനഞ്ചുകാരനായ ഡാനിയൽ ഹാർട്ട്(15 ), റോബി മീരൻ(24), ആന്റണി ആർമർ(28) എന്നീ രണ്ടു യുവാക്കളും മരിച്ചവരിൽപ്പെടും. എല്ലിസീനും എലിയറ്റിനും രണ്ടു സഹോദരിമാരാണ് ഉള്ളത്. പതിനാറുകാരിയായ എബണിയും അഞ്ചു വയസ്സ്കാരി ബ്രെന്റും. മരണമടഞ്ഞ ആന്റണി ആർമർക്ക് രണ്ടു കുട്ടികളുണ്ട്, ആന്റണിയുടെ ഭാര്യ ഗർഭിണിയുമാണ്. അപകടം നടന്ന സ്ഥലത്ത് നൂറു കണക്കിന് ആളുകളാണ് അനുശോചനം രേഖപ്പെടുത്താൻ എത്തിയത്.

ശനിയാഴ്ച്ച വൈകുന്നേരം ആറര മണിയോടെയാണ് റെനോൾട്ട് ക്ലിയോ ഹെഡിങ്‌ലി പ്രദേശത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. അപകടം നടക്കുന്ന സമയം വരെയും ലീഡ്‌സിലും പരിസര പ്രദേശങ്ങളിലും കാർ ഓടിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അത് കൊണ്ട് തന്നെ കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more