1 GBP = 103.12

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ശര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ , ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കീഴടങ്ങിയത്.

ഇന്നു രാവിലെ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയാണ് ഇരുവരും കീഴടങ്ങിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിനെ ആസ്പത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചു, തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പേരാവൂര്‍ സിഐ എന്‍.സുനികുമാറിന്റെ മുന്‍പിലാണ് ഇരുവരും കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതി തങ്കമ്മയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. മുഖ്യപ്രതി ഫാ. റോബില്‍ വടക്കുംചേരി റിമാന്‍ഡിലാണ്.

നേരത്തെ കേസിലെ മറ്റ് കൂട്ടു പ്രതികളായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ തോമസ് തേരകം, സമിതി മുന്‍ അംഗവും കല്‍പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more