‘മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ?’; പ്രമുഖ ചാനലില്‍ ചാര്‍മിള നടത്തിയ വെളിപ്പെടുത്തലിന് കിഷോര്‍ സത്യയുടെ മറുപടി
Mar 28, 2017
തനിക്കെതിരെ നടി ചാര്‍മിള നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടന് കിഷോര്‍ സത്യ. ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചതെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന് എന്ന പരിപാടിക്കിടയിലാണ് ചാര്‍മ്മിള കിഷോര്‍ സത്യക്കെതിരെ പ്രതികരിച്ചത്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും ചാര്‍മിള പറഞ്ഞിരുന്നു.
ഇതിനാണ് കിഷോര്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘ചാര്‍മിള ഒരിക്കലും എന്റെ ഭാര്യ ആയിരുന്നില്ല. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലാണ്. മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ?’
‘അടിവാരം എന്ന സിനിമയില്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് ചാര്‍മിളയെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച അവരോട് സിനിമയിലെ എല്ലാവരും സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ചെയ്തപ്പോള്‍ വിവാഹം ചെയ്യണമെന്ന് ചാര്‍മിള നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോട് അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.’കിഷോര്‍ പറയുന്നു.
ബാബു ആന്റണിയുമായുള്ള പ്രണയബന്ധം തകര്‍ന്നപ്പോള്‍ ചാര്‍മ്മിള ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ധനം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു ചാര്‍മ്മിളയുടെ മലയാളത്തിലെ അരങ്ങേറ്റം. മുപ്പത്തിയെട്ടോളം മലയാള സിനിമകളില്‍ അഭിനയിച്ച ചാര്‍മ്മിള ഇടക്കാലത്ത് അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. വീണ്ടും അഭിനയ രംഗത്ത് സജീവമായ ചാര്‍മ്മിള നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് വരുന്നു.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages