ഫിറോസ് ഷാ കോട്ല: ബാറ്റിങ് സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിയുടെ മിന്നുന്ന ഇരട്ട ശതകത്തിെൻറ പിൻബലത്തിൽ ഇന്ത്യ ലങ്കയ്ക്ക് മേൽ റൺമല ഉയർത്തുന്നു. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഇന്ത്യ 500 ന് 5 എന്ന നിലയിലാണ്. അർധ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് പുറത്തായത്.
വിരാട് കോഹ്ലി പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട ശതകമാണ് ഫിറോസ് ഷാ കോട്ലയിൽ തികച്ചത്. 266 പന്തിലാണ് വീര നായകെൻറ 225 റൺസ്. 23 ബൗണ്ടറികളടിച്ച കോഹ്ലിക്ക് അർധ സെഞ്ച്വറിയുമായി രോഹിത് ശർമ (65) മികച്ച പിന്തുണ നൽകിയെങ്കിലും സൻഡകെൻറ പന്തിൽ ഡിക്വല്ലയ്ക്ക് ക്യാച്ച് നൽകി മടങ്ങി.
രണ്ടാം ടെസ്റ്റിൽ നേടിയ വമ്പൻ വിജയത്തിന് പിന്നാലെ ബാറ്റിങ് നിര വീണ്ടും താളം കണ്ടെത്തുന്ന കാഴ്ചയാണ് കാണുന്നത്. മുരളി വിജയ് (155) തുടക്കമിട്ടത് വിരാട് കോഹ്ലി (225) ഏറ്റെടുത്തതോടെ ലങ്കൻ ബൗളർമാർ നന്നായി വിയർക്കുകയാണ്.
ക്യാപ്റ്റനായിരിക്കെ ടീമിന് വേണ്ടി കൂടുതൽ ഇരട്ട ശതകം തികച്ച താരം ഇതുവരെ വിഖ്യാത ബാറ്റ്സ്മാൻ ബ്രയാൻ ലാറയായിരുന്നു. അഞ്ച് ഇരട്ട ശതകമായിരുന്നു വിൻഡീസ് ക്യാപ്റ്റൻ തികച്ചത്. കോഹ്ലി ഇത് മറികടന്നു. ആറ് ഇരട്ട ശതകമാണ് ഇന്ത്യൻ നായകെൻറ സമ്പാദ്യം.
നിരവധി റെക്കോർഡുകൾ പിറന്ന ഇൗ ടെസ്റ്റ് പരമ്പരയിൽ കോഹ്ലി നേരത്തെ കുറഞ്ഞ ഇന്നിങ്സിൽ 20 സെഞ്ച്വറി നേടുന്ന താരവും, കുറഞ്ഞ ഇന്നിങ്സിൽ 5000 റൺസ് തികയ്ക്കുന്ന താരവുമായി മാറിയിരുന്നു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ന് മുന്നിലാണ്. ശ്രീലങ്കക്ക് വേണ്ടി ലക്ഷൺ സണ്ടകൻ മൂന്ന് വിക്കറ്റുകളും ദിൽറുവാൻ പെരേരയും ലാഹിരു ഗമഗെയും ഒാരോ വിക്കറ്റ് വീതവുമെടുത്തു.
click on malayalam character to switch languages