1 GBP = 103.12

കിങ് ജോങ് ഉൻ ദക്ഷിണ െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു

കിങ് ജോങ് ഉൻ ദക്ഷിണ െകാറിയയിൽ; മൂൺ ജെ സ്വീകരിച്ചു

സോൾ: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉത്തര -ദക്ഷിണ കൊറിയ നേതൃത്വത്തിെൻറ കൂടിക്കാഴ്ച തുടങ്ങി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമാണ് കൂടിക്കാഴ്ച നടത്തുന്നത്. സാേങ്കതികമായി ആറു പതിറ്റാണ്ടിലേറെയായി യുദ്ധം തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നിർണായകമാണ് ഉച്ചകോടി. 2011ൽ കിം ജോങ് ഉൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ദക്ഷിണ കൊറിയൻ നേതൃത്വവുമായി ഒരു കൂടിക്കാഴ്ച നടക്കുന്നത് എന്ന സവിശേഷതയുമുണ്ട്.

ഇന്ന് രാവിലെ ആറിന് ദക്ഷിണ കൊറിയയിൽ ആദ്യമായി എത്തിയ ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂർ ജെ ഇൻ നേരിശട്ടത്തി സ്വീകരിച്ചു. അനൗദ്യോഗിക കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഒൗദ്യോഗിക കൂടിക്കാഴ്ച 10.30ന് നടക്കും.

കഴിഞ്ഞ മാസം ചൈനയിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനം ഒഴിച്ചാൽ കിം ഏഴു വർഷത്തിനിടെ മറ്റൊരു രാജ്യവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഉത്തര കൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂൺ ജെ ഇൻ ദക്ഷിണ കൊറിയയിൽ അധികാരത്തിലേറിയത് ചർച്ചയിലേക്കുള്ള വഴി എളുപ്പമാക്കി. മേയിലോ ജൂണിലോ നടക്കാൻ സാധ്യതയുള്ള കിമ്മിെൻറ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചക്കും ഇന്നത്തെ ഉച്ചകോടി അന്തിമ രൂപം നൽകിയേക്കും. ആണവ -മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിറപ്പിക്കുകയും ഭരണകൂടത്തെ ദുരൂഹമായ രീതിയിൽ നയിക്കുകയും ചെയ്യുന്ന കിമ്മിെൻറ ആണവ വിഷയത്തിലെ വ്യക്തതമായ നിലപാടും ഉച്ചകോടിയിലൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more