1 GBP = 104.17

ബി.ജെ.പിയെയും ഹിന്ദു തീവ്രവാദത്തെയും രൂക്ഷമായി വിമർശിച്ച് നടൻ കമലഹാസൻ

ബി.ജെ.പിയെയും ഹിന്ദു തീവ്രവാദത്തെയും രൂക്ഷമായി വിമർശിച്ച് നടൻ കമലഹാസൻ

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം വലതു പക്ഷ രാഷ്‌ട്രീയ പാർട്ടികളെ ഗ്രസിച്ചിരിക്കുകയാണെന്ന് നടൻ കമലഹാസൻ. മുൻ കാലങ്ങളിൽ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവർ ഇന്ന് ആയുധങ്ങൾ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമൽ പറഞ്ഞു. തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം.

‘ഇന്ത്യയിൽ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളിൽ ജാതിയുടെ പേരിൽ വിദ്വേഷം കുത്തിവയ്‌ക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളർച്ച താൽക്കാലികം മാത്രമാണ്’- കമൽ വ്യക്തമാക്കി. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമലഹാസൻ നിലപാട് വ്യക്തമാക്കിയത്.

‘സത്യമേവ ജയതേ’ എന്ന ആപ്‌ത വാക്യത്തിലുള്ള വിശ്വാസം ഹിന്ദുക്കൾക്ക് നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കയ്യൂക്കാണ് ശരി എന്നാണ് ഇപ്പോൾ അവരുടെ വിശ്വാസം. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു.

ജന്മദിനമായ നവംബർ ഏഴിന് സ്വന്തം രാഷ്‌ട്രീയ പാർട്ടിയുമായി കമൽ എത്തുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നവംബർ ഏഴിന് ഒരു വലിയ വാർത്ത കേൾക്കാൻ തയ്യാറായിരിക്കൂ എന്നായിരുന്നു അടുത്തിടെ തന്റെ ആരാധകരോടുള്ള കമലിന്റെ ആഹ്വാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more