1 GBP = 103.12

ജെയ്ഷെ ഭീകരൻ ഖാലിദിനെ വധിക്കാൻ സഹായിച്ചത് മുൻ കാമുകി

ജെയ്ഷെ ഭീകരൻ ഖാലിദിനെ വധിക്കാൻ സഹായിച്ചത് മുൻ കാമുകി

ശ്രീനഗർ: കാശ്മീരിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡർ ഉമർ ഖാലിദിനെ വധിക്കാൻ സഹായിച്ചത് അയാളുടെ കാശ്മീരിയായ മുൻകാമുകി. ഇവ‌ർ നൽകിയ വിവരം അനുസരിച്ചാണ് വടക്കൻ കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഒളിച്ചിരിക്കുകയായിരുന്ന ഖാലിദിനെ ​സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. കഴിഞ്ഞ ആഴ്ച ശ്രീനഗർ വിമാനത്താവളത്തിന് സമീപത്തെ ബി.എസ്.എഫ് ക്യാമ്പിലുണ്ടായ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ ഉമർ ഖാലിദിനെ പിടികിട്ടാപ്പുള്ളികളുടെ പ ട്ടികയിൽ പെടുത്തിയിരുന്നു.
കാശ്‌മീരിൽ ചാവേർ ആക്രമണം നടത്തുന്നതിനായി നാല് ഫിദായീനുകളുമായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഖാലിദ് കൊല്ലപ്പെട്ടത്. നേരത്തെ കാശ്‌മീരിൽ കൊല്ലപ്പെട്ട ലഷ്കറെ തയ്ബ ഭീകരൻ അബു ദുജാനയെ പോലെ ഖാലിദിനും പല കാശ്മീരി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്നു. ഖാലിദിന്റെ ഈ സ്വഭാവം മനസിലാക്കിയ സ്ത്രീകളിൽ ഒരാളാണ് പൊലീസിന് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. സോഷ്യൽ മീഡിയ ആപ്പുകൾ വഴി ഖാലിദ് അയച്ച സന്ദേശങ്ങൾ യുവതി പൊലീസിന് കൈമാറുകയായിരുന്നു. ഖാലിദ് കൊല്ലപ്പെട്ട് തിങ്കളാഴ്ച യുവതിയെ കാണാനിരിക്കുകയായിരുന്നു. അതിനായെത്തിയ ഖാലിദ് പൊലീസും സൈന്യവും ഒരുക്കിയ വലയിൽ വീഴുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഖാലിദ് സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒടുവിൽ ഖാലിദിനെ സൈന്യം വധിക്കുകയായിരുന്നു.

പാകിസ്ഥാൻ പൗരനായ ഖാലിദ്​ മൂന്നു വർഷമായി ജെയ്​ഷെ മുഹമ്മദിന്റെ മുന്നണി പ്രവർത്തകനാണ്​. വടക്കൻ കാശ്മീരിലെ സോപോർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാക് സൈന്യത്തിന്റെ ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഗ്രാമീണരെ ചേർത്ത് ഭീകര സംഘടന വിപുലീകരിക്കുന്ന ദൗത്യവും ഇയാൾക്കായിരുന്നു.ഒരു മാസം മുമ്പ് പുൽവാമയിൽ നാലു സൈനികരുടെയും മൂന്ന് പൊലീസുകാരുടെയും മരണത്തിനിടയാക്കിയ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിന്റെ സൂത്രധാരനും ഖാലിദാണെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more