1 GBP = 103.79
breaking news

അമേരിക്കയ്‌ക്ക് പിന്നാലെ ഇസ്രയേലും യുനെസ്‌കോയിൽ നിന്നും പിന്മാറി

അമേരിക്കയ്‌ക്ക് പിന്നാലെ ഇസ്രയേലും യുനെസ്‌കോയിൽ നിന്നും പിന്മാറി

വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്കോയിൽ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ)അമേരിക്കയ്‌ക്ക് പിന്നാലെ ഇസ്രയേലും പിന്മാറി. സംഘടന ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം.കഴിഞ്ഞ ദിവസം പിന്മാറ്റ തീരുമാനം പ്രഖ്യാപിച്ച അമേരിക്കയെ പ്രശംസിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രണ്ട് ആഗോള ശക്തികളുടെ പിന്മാറ്റം തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് യുനെസ്കോയുടെ നിലപാട്.

യുനെസ്‌കോയിൽ നിന്നും പിന്മാറാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി പറഞ്ഞ നെതന്യാഹു ചരിത്രപരമായ തീരുമാനമാണിതെന്നും പറഞ്ഞു.പിന്മാറ്റത്തിന് വേണ്ട നടപടികൾ സ്വീകരിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് പകരം അത് തകർക്കുകയാണ് യുനെസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി യുനെസ്‌കോ അധപതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സംഘടനയിൽ നിന്നും പിന്മാറാനുള്ള തീരുമാനം യു.എസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. എന്നാൽ 2018 ഡിസംബറിൽ മാത്രമേ അമേരിക്ക തങ്ങളുടെ അംഗത്വം അവസാനിപ്പിക്കൂ. അതുവരെ സംഘടനയുടെ പൂർണ സമയ അംഗമായി തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

യുനെസ്കോയുടെ 58 അംഗ എക്‌സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യു.എസിന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്. യുനെസ്കോയ്‌ക്ക് സാമ്പത്തിക സഹായം നൽകുന്നത് 2011ൽ അമേരിക്ക നിർത്തിയിരുന്നു. പാലസ്‌തീൻ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടർന്നായിരുന്നു അമേരിക്ക സാമ്പത്തിക സഹായം പിൻവലിച്ചത്. ഇസ്രയേൽ നേതാക്കൾക്കെതിരായ പ്രമേയത്തെ തുടർന്ന് യുനെസ്‌കോയിൽ നിന്ന് ഇസ്രേയേലും തങ്ങളുടെ പ്രതിനിധിയെ പിൻവലിച്ചിരുന്നു.

 

ഇസ്രയേൽ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അമേരിക്ക യുനസ്കോയിൽ നിന്ന് പിൻമാറുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more