വർഗ്ഗീസ് ഡാനിയേൽ, യുക്മ ന്യൂസ് ടീം
മാസങ്ങളായ് യു.ക്കെയുടെ പല ഭാഗത്തായി പ്രവർത്തിച്ചുവരുന്ന മനുഷ്യകടത്തിലെ വൻ ശൃംഖലയിൽ പോലീസിന്റെ അവസരോചിതമായ ഇപെടെൽ ഉണ്ടായതോടെ നിരവധി അറസ്റ്റ് രേഖപ്പെടുത്തി.നൂറ്റമ്പതിൽ പരം പോലീസുകാർ നടത്തിയ റെയ്ഡിൽ ബലാത്സംഗം, ലൈംഗിക കുറ്റങ്ങൾ, മനുഷ്യകടത്ത്, ഭീഷണി, മയക്കമരുന്ന് കേസുകളിൽ നിരവധി പേരെ ഷെഫീൽഡിലും, സ്റ്റോക്ക്ട്ടൻ- ഓൺ- ടീസ് ലും നിന്നുമായി പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യകടത്തിൽ ഉൾപ്പെട്ട ഒരു യുവതി തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചതാണ് ഈ ശൃംഖലയെ തകർക്കാൻ പോലീസിനു സഹായകമായത്. പുലർച്ചെ നടന്ന റെയ്ഡിൽ എട്ടോളം പേരേ ഷെഫീൽഡിലും, സ്റ്റോക്ക്ട്ടൻ- ഓൺ- ടീസ് ലും നിന്നുമായി അറസ്റ്റ് ചെയ്തു. പല വീടുകളിലും പോലീസ് പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. അന്വേഷണം വ്യാപിക്കുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിക്കുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് റോതർഹാമിൽ നടന്ന മനുഷ്യകടത്തിൽ കുറേ വിമർശനങ്ങൾ കേൾക്കണ്ടി വന്ന സൗത്ത് യോർക്ക്ഷെയർ പോലീസും ക്ലീവ്ലെൻറ് പോലീസിനെ സഹായിക്കാൻ ഉണ്ടാവുമെന്ന് നാഷണൽ ക്രൈം ഏജൻസിയിൽ നിന്ന് അറിയാൻ സാധിച്ചു.
“മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുകയെന്നത് പോലീസിന്റെ ഉത്തരവാധിത്വം മാത്രമല്ല, മറിച്ച് സമൂഹം മുഴുവൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ ജാഗരൂകരാകണമെന്നും, ഇതിനെതിരേ പ്രവർത്തിക്കണമെന്നും” ക്ലീവ്ലെൻറ് പോലീസ് കമ്മീഷണർ ബാരി കോപ്പിൻഗർ തന്റെ പ്രസ്താവനയിൽ അറിയിച്ചു.
click on malayalam character to switch languages