1 GBP = 103.38

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രിം കോടതി അംഗീകരിച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രിം കോടതി അംഗീകരിച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

ദില്ലി: ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം സാധുവാണെന്ന് സുപ്രിം കോടതി വിധിച്ചു. ഹാദയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരളഹൈക്കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കിയിരുന്ന വിധി പ്രസ്താവിച്ചത്.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഹാദിയയുടെയും ഷെഫിന്റെയും വിവാഹം നിയമപരമാണെന്ന് ഉത്തരവില്‍ പറയുന്നു. ഹാദിയയ്ക്ക് പഠനം തുടരാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഷെഫിന്‍ ജഹാനെതിരെ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. 2017 മെയ് 24 നാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. ഹര്‍ജിയില്‍ നേരത്തെ വാദം നടന്ന സമയങ്ങളിലെല്ലാം സുപ്രിം കോടതി ഉയര്‍ത്തിയിരുന്ന സുപ്രധാനമായ ചോദ്യം പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വിവാഹം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എങ്ങനെ റദ്ദാക്കാനാകുമെന്നതായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more