1 GBP = 103.52
breaking news

വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട ഏജീസ് ഓഫീസിന്റെ നടപടിയില്‍ കേന്ദ്രം ഇടപെടുന്നു

വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട ഏജീസ് ഓഫീസിന്റെ നടപടിയില്‍ കേന്ദ്രം ഇടപെടുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാള്‍ ടീമംഗം സി.കെ. വിനീതിനെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നും പിരിച്ചുവിട്ട അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന്റെ (ഏജീസ്) നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. വിനീതിനൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് വിനീതിനെ പുറത്താക്കി ഉത്തരവിറക്കിയത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി മന്ത്രാലയം ഏജീസ് ഓഫീസിന് കത്തയയ്ക്കും. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

നന്നായി കളിച്ച് രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ കൊണ്ടുവരികയാണ് താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം. താരങ്ങള്‍ക്ക് വേണ്ടി പരമാവധി ഇളവുകള്‍ നല്‍കണം. വിനീതിനെ തനിക്ക് സഹായിക്കാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

2012ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിനീത് ഏജീസ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2014ല്‍ അവസാനിക്കേണ്ടിയിരുന്ന പ്രൊബേഷന്‍ കാലാവധി ഹാജര്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷം നീട്ടിയിരുന്നു. ഈ കാലാവധി 2016ല്‍ അവസാനിച്ചു. തുടര്‍ന്ന് പ്രൊബേഷന്‍ കാലാവധി രണ്ട് വര്‍ഷത്തിലേറെ നീട്ടാന്‍ കഴിയില്ലെന്ന് ചട്ടം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പിരിച്ചുവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more