1 GBP = 104.19

കരുത്തറിയിച്ച ആതിഥേയര്‍; ആദ്യമത്സരത്തില്‍ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം

കരുത്തറിയിച്ച ആതിഥേയര്‍; ആദ്യമത്സരത്തില്‍ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം

ലുഷ്‌നിക്കി: 2018 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആതിഥേയരായ റഷ്യ. സൗദിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തോല്‍പ്പിച്ചത്. യൂറി ഗസിന്‍സ്‌കി, ഡെന്നിസ് ചെറിഷേവ്, സ്യൂബ, അലക്‌സാണ്ടര്‍ ഗോളോവിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

12-ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ ഡെന്നിസ് ചെറിഷേവിലൂടെ റഷ്യ ലീഡുയര്‍ത്തി. ആദ്യ പകുതിയിലെ 2-0 ന്റെ ലീഡിനു ശേഷം 71-ാം മിനിറ്റിലാണ്
മൂന്നാം ഗോള്‍. വലതുവിങ്ങില്‍ നിന്നും ഗോളോവിന്‍ നീട്ടിനല്‍കിയ ക്രോസില്‍ സ്യൂബയുടെ ബുള്ളറ്റ് ഹെഡര്‍.

തുടര്‍ന്ന് ഇന്‍ജുറി ടൈമിലാണ് റഷ്യ ബാക്കി രണ്ടു ഗോളുകളും നേടിയത്. 90-ാം മിനിറ്റ് പിന്നിടുമ്പോള്‍ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോള്‍ നേട്ടം കരസ്ഥമാക്കി. അവസാന മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗോളോവിന്‍ ലീഡ് അഞ്ചാക്കി.

പന്തു കൈവശം വയ്ക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലും മികവു കാട്ടിയത് സൗദിയായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ കൃത്യതകൊണ്ട് ആതിഥേയര്‍ ഇത് മറികടക്കുന്ന കാഴ്ചയാണ് കണ്ടത്.
ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡും റഷ്യ നിലനിര്‍ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more