1 GBP = 104.05

ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്

ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു (പൾസർ സുനി) തമിഴ്നാട്ടിൽ അഭയം നൽകിയ ചാർളി തോമസിനെ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പൊലീസ്. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. കേസിലെ സാക്ഷികളിൽ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരൻ. ഇയാൾ പിന്നീട് ദിലീപിന് അനുകൂലമായി മൊഴിമാറ്റുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ചാർളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ദിലീപാണെന്നാണ് പൊലീസിന്റെ വാദം. സെക്ഷൻ 164 പ്രകാരം മൊഴി നൽകാമെന്ന് ചാർളി ആദ്യം സമ്മതിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഈ നിലപാടിൽനിന്ന് ചാർളി പിന്മാറുകയായിരുന്നു. കേസിലെ കൂട്ടുപ്രതിയായ വിജീഷും കോയമ്പത്തൂരിൽ കഴിഞ്ഞപ്പോൾ പൾസർ സുനിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ചാർലിയായിരുന്നു.

വ്യാപാരസ്ഥാപനത്തിന്റെ ശാഖാ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാൻ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനെ പൊലീസ് എതിർത്തിരുന്നു. കേസ് ഇനി പരിഗണിക്കുന്പോൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ദിലീപിനെ വിദേശത്ത് പോകാൻ അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more