1 GBP = 103.76

നടന്‍ ദീലീപിന്റെ ജാമ്യാപേക്ഷ മൂന്നാംതവണയും തള്ളി

നടന്‍ ദീലീപിന്റെ ജാമ്യാപേക്ഷ മൂന്നാംതവണയും തള്ളി

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നാം തവണയും തള്ളി. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസില്‍ ദിലീപ് ഗുഢാലോചന നടത്തിയതിന് മൂന്ന് സാക്ഷികളും 213 തെളിവുകളും ഉണ്ടെന്ന് കാട്ടി പ്രോസിക്യൂഷന്‍ ഇവ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതിയുടെ സ്വാധീനവും പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സാക്ഷികളെ സ്വാധിനിക്കാന്‍ പ്രതി ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മാനിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ദിലീപ് പള്‍സര്‍ സുനിയുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്ന് സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ നിര്‍ണ്ണായക തെളിവാണ് ദീലീപിന് ജാമ്യം നിരസിക്കാന്‍ കോടതി വിശ്വാസത്തില്‍ എടുത്തത്. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച കോടതി കേസില്‍ ദിലീപിന്റെ പങ്കാളിത്തത്തിന് തെളിവുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് പറഞ്ഞു.

മുഖ്യപ്രതി സുനില്‍കുമാര്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കാവ്യയുടെ ഫോണില്‍ നിന്ന് ദിലീപിനോട് സംസാരിച്ചിട്ടുണ്ടെന്നും വാദിച്ചു. ദിലീപ് ജയിലിലായിട്ട് 50 ദിവസം പിന്നിട്ടു. ഇനി സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ദീലീപിന് മുന്‍പിലുള്ള വഴി. സിനിമാരംഗത്തെ ശത്രുക്കളാണ് കേസിന് പിന്നിലെന്നായിരുന്നു ദിലീപിന്റെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more