1 GBP = 104.11

ധാക്കയിൽ ഇന്ത്യൻ വിമാനങ്ങൾ നേർക്കുനേർ, ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ധാക്കയിൽ ഇന്ത്യൻ വിമാനങ്ങൾ നേർക്കുനേർ, ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇൻഡിഗോ എയർബസ് എ320യും എയർ ഡെക്കാന്റെ ബീച്ച് ക്രാഫ്റ്‌റ് 1900ഡിയുമാണ് ആകാശത്ത് നേർക്കുനേർ വന്നത്. ഇരുവിമാനങ്ങളും നേർക്കുനേർ എത്തിയപ്പോൾ ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വൻ ദുരന്തമൊഴിവാക്കാൻ പൈലറ്റുമാരെ സഹായിച്ചത്.
ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം. ‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തു വരുന്നത്. ഇതിന്മേൽ അന്വേഷണവും ആരംഭിച്ചു. വിമാനങ്ങൾ തമ്മിൽ വെറും 700 മീറ്റർ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു ‘അലേർട്’ ലഭിച്ചത്.

കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്ക് പോകുകയായിരുന്നു ഇൻഡിഗോയുടെ 6ഇ892 വിമാനം. അഗർത്തലയിൽ നിന്നു കൊൽക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയർ ഡെക്കാന്റെ ഡിഎൻ602 വിമാനം. 9000 അടി ഉയരത്തിൽ നിന്ന് അഗർത്തലയിലേക്കുള്ള ലാൻഡിങ്ങിനൊരുങ്ങുകയായിരുന്നു എയർ ഡെക്കാന്റെ വിമാനം. അതേസമയം ഇൻഡിഗോ ആകട്ടെ കൊൽക്കത്തയിൽ നിന്ന് ടേക്ക് ഓഫിന് ശേഷം പറന്നുയരുകയായിരുന്നു. ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷൻ എവോയ്ഡൻസ് സിസ്റ്റം(ടി.സി.എ.എസ്) മുന്നറിയിപ്പ് നൽകിയത്. തുടർന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാർ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു. സംഭവം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ വിമാനങ്ങൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട അകലം ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more