- കുതിച്ചുകയറി ഇന്ത്യന്‍ ജിഡിപി; ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി
- കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി? - തമിഴ്നാട്ടിൽ വിവാദം കത്തുന്നു
- ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണം; അന്വേഷണമില്ല, ഹർജികൾ തള്ളി സുപ്രീംകോടതി
- ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
- ഭീകരത കയറ്റിയയക്കാനുള്ള ശ്രമം അനുവദിക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
- മോദിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ തടിച്ച് കൂടിയത് ആയിരക്കണക്കിന് ആളുകൾ
- പ്ലാസ്റ്റിക് ട്രോ, കോട്ടൺ ബഡ്ഡ്, ഡ്രിങ്ക് സ്റ്റിറർ തുടങ്ങിവ നിരോധിക്കുമെന്ന് സർക്കാർ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് രഞ്ജിത്ത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് യുക്മയുടെയും കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ-അനുശോചന സമ്മേളനം ഇന്ന് കേബ്രിഡ്ജിൽ
- Mar 17, 2018

യുക്മയുടെ എക്കാലത്തെയും ജനകീയ നേതാക്കളിലൊരാളായ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരണ അനുശോചന സമ്മേളനം ഇന്ന് കേംബ്രിഡ്ജിൽ സംഘടിപ്പിക്കപ്പെടുന്നു. യുക്മ നാഷണൽ കമ്മിറ്റിയുടെയും കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കേംബ്രിഡ്ജിലെ ന്യൂ മാർക്കറ്റ് റോഡിലുള്ള ക്രൈസ്റ്റ് റെഡീമർ ചർച്ച് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ബ്രിട്ടനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന രഞ്ജിത്ത് കുമാറിന്റെ അനുസ്മരണ സമ്മേളനത്തിൽ യുകെയിലെ മുഴുവൻ മലയാളികളും പങ്കെടുക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അഭ്യർത്ഥിച്ചു.
മാമ്മൻ ഫിലിപ്പിന്റെ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയ സുഹൃത്തുക്കളെ,
ആദരണീയമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രിയപ്പെട്ട രഞ്ജിത്ത് ചേട്ടൻ. അദ്ദേഹത്തിൻറെ 55 വർഷത്തെ ജീവിതത്തിനിടയിൽ, സഹജീവി സ്നേഹത്തിന്റെയും, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുടെയും ഉത്തമ ഉദാഹരണമായി നമ്മുടെ കൂടെ പ്രവർത്തിച്ചതോടൊപ്പം, പ്രതിസന്ധികളിൽ തളരാത്ത, മരണത്തെ പോലും ഭയക്കാത്ത മനഃസ്ഥൈര്യം പ്രകടിപ്പിച്ച് നമുക്കെല്ലാം പ്രചോദനമാകുകയുമായിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ അംഗവും, സാരഥിയുമൊക്കെയായി പ്രവർത്തിച്ചു വന്ന ശ്രീ രഞ്ജിത്ത് കുമാർ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ രൂപീകരണം മുതലേ തന്നെ യുക്മയിൽ പ്രവർത്തിച്ച് യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കുകയും, ഇപ്പോൾ രണ്ട് തവണയായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. മരണത്തെ പോലും തോൽപ്പിക്കുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായിരുന്ന രഞ്ജിത്ത് ചേട്ടന്റെ നിര്യാണത്തിൽ യുക്മയുടെയും യു കെ മലയാളികളുടെയും വ്യസനവും അനുശോചനവും അറിയിക്കുന്നു.
ഇന്ന് 17 / 03 / 2018 ശനിയാഴ്ച കേംബ്രിഡ്ജിൽ വച്ച് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെയും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ രഞ്ജിത്ത് കുമാറിന്റെ ഒരു അനുസ്മരണ – അനുശോചന സമ്മേളനം നടത്തുകയാണ്. അദ്ദേഹത്തോടൊപ്പം സാമൂഹിക സാംസ്കാരിക സംഘടനാ തലങ്ങളിൽ പ്രവർത്തിച്ചവരും, ഔദ്യോഗിക തലങ്ങളിൽ പ്രവർത്തിച്ചവരും സുഹൃത്തുക്കളും എല്ലാം പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കേംബ്രിഡ്ജിലെ ന്യൂ മാർക്കെറ്റ് റോഡിലുള്ള ക്രൈസ്റ്റ് റെഡീമർ ചർച്ച് ഹാളിൽ ഉച്ചക്ക് രണ്ടരയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും താൽപ്പര്യമുള്ളവർ ഇതൊരു അറിയിപ്പായി കരുതണം എന്ന് അപേക്ഷിക്കുന്നു. സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Christ Redeemer Church,
New Market Road, Cambridge
CB5 8RS
കൂടുതൽ വിവരങ്ങൾക്കും ആവശ്യമായ സഹായത്തിനും
(കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡന്റ് Saji Varughese 07727163432 )
(കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ സെക്രട്ടറി Shinu Nair 07846400712)
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- “ഭീമൻ കുന്തിക്കയച്ച കത്ത്”: മഹാഭാരതകാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നെന്ന കണ്ടുപിടിത്തം ത്രിപുര മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ; ബ്രിട്ടനിൽ മാധ്യമ പ്രവർത്തകനായ രാജേഷ് കൃഷ്ണയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു മഹാഭാരതകാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തത്തെ ട്രോളി സോഷ്യൽ മീഡിയ. ബ്രിട്ടനിൽ മാധ്യമ പ്രവർത്തകനായ രാജേഷ് കൃഷ്ണയുടെ ഫേസ് ബുക്ക് പോസ്റ്റ്. പ്രിയപ്പെട്ട കുന്തിഅമ്മേ, ക്രെഡിറ്റ് കാർഡിൽ ബാക്കി ഉണ്ടായിരുന്ന കാശിനും സ്വൈപ്പ് ചെയ്തു ചേട്ടൻ ഗാംബ്ലിങ് നടത്തിയതിനാൽ നെറ്റും ഫോണും റീചാർജ് ചെയ്യാൻ കാശില്ലാത്തതിനാലാണ് ഞാൻ കത്തെഴുതുന്നത്.ഇവിടെ ആകെ ക്യാഷ് ലെസ്സ് എക്കോണമിയല്ലേ. ഇവിടെ ഞങ്ങൾക്ക് സുഖം തന്നെ. വിരാടന്റെ രാജ്യത്തെ ഹൈഡ് ആൻഡ് സീക്കിന്റെ ത്രില്ലിലാണ് ഞങ്ങൾ. കങ്കൻ ഫുൾടൈം ഗാംബ്ളിംഗാണ്, ഇത്
- വരാപ്പുഴ കസ്റ്റഡി മരണം: പ്രതികരണവുമായി സുരേഷ് ഗോപി വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. പൊലീസിൽ കൊമ്പുള്ളവരുണ്ടെങ്കിൽ അത്തരക്കാരുടെ കൊമ്പ് ഒടിക്കണം. കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് അതിക്രമ കേസുകളും യഥാവിധം അന്വേഷിക്കണമെന്നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി വ്യക്തമാക്കി. ശ്രീജിത്തിന്റെ അമ്മ ശ്യാമളയുമായും ഭാര്യ അഖിലയുമായും സുരേഷ് ഗോപി സംസാരിച്ചു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു
- കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി? – തമിഴ്നാട്ടിൽ വിവാദം കത്തുന്നു ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിക്കെതിരെ ആക്ഷേപരീതിയിൽ ആരോണപമുന്നയിച്ച് ബി ജെ പി നേതാവ് എച്ച് രാജ. കരുണാനിധിയുടെ അവിഹിത സന്തതിയാണ് കനിമൊഴിയെന്ന് എച്ച് രാജ ട്വീറ്റ് ചെയ്തതു. സംഭവത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ വിവാദം കത്തുകയാണ്. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്. ‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍
- റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കണാനില്ലെന്ന് പരാതി തിരുവനന്തപുരം: വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്ലാന്, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച കോളേജില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ റാഗിംഗ് ചെയ്തതായി പരാതിയുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിലെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
- ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണം; അന്വേഷണമില്ല, ഹർജികൾ തള്ളി സുപ്രീംകോടതി സിബിഐ ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ലോയയുടെ മരണം സ്വാഭാവികമാണെന്നും അതിനാൽ അന്വേഷണം വേണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ലോയയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. ഏഴു പൊതുതാൽപര്യ ഹർജികളാണു കോടതി തള്ളിയത്. ഹർജികൾ ബാലിശവും അപകീർത്തകരവുമാണെന്നും ബഞ്ച് പറഞ്ഞു. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണു

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

“വേണുഗീതം 2018” യുകെയിൽ മൂന്ന് വേദികളിൽ, ഒരുക്കങ്ങൾ പൂർത്തിയാകുന്നു /
“വേണുഗീതം 2018” യുകെയിൽ മൂന്ന് വേദികളിൽ, ഒരുക്കങ്ങൾ പൂർത്തിയാകുന്നു
രശ്മി പ്രകാശ് മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളത്തിന്റെ ഇഷ്ട ഗായകൻ ജി വേണുഗോപാൽ നയിക്കുന്ന ” വേണുഗീതം 2018″ യുകെയിൽ മൂന്ന് വേദികളിൽ അവതരിക്കപ്പെടും. യുകെയിലെ മുഴുവൻ മലയാളികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ ഉതകുന്ന രീതിയിയിലുള്ള ക്രമീകരണമാണ് ഇതിനുവേണ്ടി ചെയ്തിരിക്കുന്നത്. മെയ് 25 ന് ഗ്ലാസ്ഗോയിലും, 26ന് ലെസ്റ്ററിലും 28ന് ലണ്ടനിലും പരിപാടി അരങ്ങേറും. മലയാള ചലച്ചിത്ര,നാടക,ലളിത,ഭക്തി ഗാന ശാഖക്ക് ശ്രീ ജി വേണുഗോപാൽ നൽകിയ സംഭാവനയ്ക്ക് യുകെയിലെ മലയാളികൾ നൽകുന്ന

click on malayalam character to switch languages